Wednesday 3 October 2018

ഇപ്പോഴും ജീവിച്ചിരിക്കുന്ന നബിമാരുണ്ടോ?



മരണപ്പെട്ട ഔലിയാക്കള്‍ ഖബ്റില്‍ തന്നെ ഉണ്ടെന്ന് അറിയാന്‍ കഴിയുമോ?                      മരണപ്പെട്ട ഔലിയാക്കള്‍ ഖബ്റിനുള്ളില്‍ തന്നെ ഉണ്ടോ ഇല്ലേ എന്നറിയാന്‍ കഴിയും. മഹാനായ ഇമാം ശഅ്റാനി (റ) ക്ക് അല്ലാഹു ഈ കഴിവ് നല്‍കിയിരുന്നു. മഹാനവര്‍കള്‍ തന്‍റെ ലതാഇഫുല്‍ മിനനില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ഞാന്‍ ഒരു വലിയ്യിന്‍റെ ഖബ്ര്‍ സന്ദര്‍ശിക്കുമ്പോള്‍ ആ വലിയ്യിന്‍റെ സാന്നിദ്ധ്യം അവിടെയുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയാന്‍ സാധിക്കും എന്നത് അല്ലാഹു എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാണ്. ഔലിയാക്കള്‍ ഖബ്റുകളില്‍ നിന്ന് പോവുകയും ഖബ്റുകളിലേക്ക് തിരിച്ച് വരികയും ചെയ്യും. എന്‍റെ ഗുരുവര്യര്‍ അലിയ്യുല്‍ ഖവാസ്സ് (റ) ന് ഈ രൂപത്തില്‍ അറിയാന്‍ കഴിയുമായിരുന്നു. ഔലിയാക്കളുടെ ഖബ്ര്‍ സന്ദര്‍ശിക്കാന്‍ കരുതി ഉറപ്പിച്ച ഒരു മനുഷ്യനെ കണ്ടാല്‍ ശൈഖവര്‍കള്‍ ഇപ്രകാരം പറയുമായിരുന്നു. നീ പെട്ടെന്ന് ചെന്ന് സന്ദര്‍ശിച്ച് കൊള്ളുക. കാരണം ആ വലിയ്യ് ഒരിടം വരെ പോകാന്‍ കരുതിയിട്ടുണ്ട്. ചിലപ്പോള്‍ എന്‍റെ ഗുരുവര്യര്‍ ഇപ്രകാരവും പറയാറുണ്ട്. നീ ഇന്ന് സിയാറത്തിന് പോകണ്ട. ഇന്നവിടെ അദ്ദേഹം ഇല്ല. ഇമാം ശഅ്റാനി (റ) പറയുന്നു: ഒരിക്കല്‍ ഞാന്‍ ഉമര്‍ ബ്നുല്‍ ഫാരിള്വി (റ) ന്‍റെ ഖബ്റിടം സന്ദര്‍ശിച്ചു. പക്ഷേ അദ്ദേഹത്തെ ഖബ്റില്‍ ഞാന്‍ എത്തിച്ചില്ല. അതിന് ശേഷം മഹാനവര്‍കള്‍ എന്‍റെയടുക്കല്‍ വന്ന് പറഞ്ഞു: ഞാന്‍ ഒരു ആവശ്യത്തിന് വേണ്ടി പോയതായിരുന്നു. മഹാനായ അലിയ്യുല്‍ ബദവി (റ) ഇപ്രകാരം പറയുമായിരുന്നു: നിങ്ങള്‍ ശൈഖ് അബുല്‍ അബ്ബാസില്‍ മുര്‍സി (റ) യെ ശനിയാഴ്ച സൂര്യന്‍ ഉദിക്കുന്നതിന് മുമ്പ് സന്ദര്‍ശിക്കുക. ആ സമയത്ത് അദ്ദേഹം ഖബ്റില്‍ സന്നിഹിതനായിരിക്കും. അലിയ്യുല്‍ ബദവി (റ) തുടരുന്നു: നിങ്ങള്‍ ശൈഖ് ഇബ്റാഹീം അഅ്റജ് (റ) നെ വെള്ളിയാഴ്ച രാവില്‍ സന്ദര്‍ശിക്കുക, യാഖൂത്തുല്‍ അര്‍ശ് (റ) നെ ചൊവ്വാഴ്ച ളുഹ്റിന് ശേഷം സന്ദര്‍ശിക്കുക. ഞാന്‍ മരണപ്പെട്ടാല്‍ ശനിയാഴ്ച സുബ്ഹിക്ക് ശേഷം നിങ്ങള്‍ സന്ദര്‍ശിക്കുക. ഇമാം ശഅ്റാനി (റ) തന്‍റെ ലത്വാഇഫില്‍ കുറിക്കുന്നു: അല്ലാഹു ഉള്‍ക്കാഴ്ച തുറന്ന് കൊടുത്തവര്‍ക്കേ ഇത് മനസ്സിലാകുകയുള്ളൂ. മറ്റുള്ളവര്‍ നിയ്യത്ത് പ്രകാരം സന്ദര്‍ശിക്കുക. അതിനുള്ള പ്രതിഫലം അല്ലാഹു നല്‍കുന്നതാണ്. ഒരു വലിയ്യിന്‍റെ ഖബ്ര്‍ സന്ദര്‍ശിക്കുന്നവരുടെ ആവശ്യങ്ങള്‍ ഏത് രൂപത്തിലാണ് നിറവേറ്റപ്പെടുന്നത്?              ശൈഖ് ഹസന്‍ (റ) തന്‍റെ മശാരിഖുല്‍ അന്‍വാര്‍ ഫീ ഫൗസി അഹ്ലില്‍ ഇഅ്തിബാര്‍ എന്ന ഗ്രന്ഥത്തില്‍ തന്‍റെ ചില മശാഇഖുമാരെ തൊട്ട് ഇമാം ശഅ്റാനി (റ) പറഞ്ഞതായി ഉദ്ധരിക്കുന്നത് കാണുക: ഒരു വലിയ്യിന്‍റെ ഖബ്ര്‍ സന്ദര്‍ശിക്കുന്നവരുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച് കൊടുക്കുന്നതിന് വേണ്ടി അല്ലാഹു ഒരു മലക്കിനെ ഏല്‍പ്പിക്കും. ചിലപ്പോള്‍ ആ വലിയ്യ് തന്നെ ആവശ്യങ്ങള്‍ വീട്ടിക്കൊടുക്കും. ഇതുപോലെ ശൈഖ് മുഹമ്മദ് അമീനുല്‍ കുര്‍ദി (റ) തന്‍റെ തന്‍വീറുല്‍ ഖുലൂബിലും പറഞ്ഞിട്ടുണ്ട്.ഇപ്പോഴും ജീവിച്ചിരിക്കുന്ന നബിമാരുണ്ടോ?               ഉണ്ട്. നാല് നബിമാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഈസാനബി (അ), ഇദ്രീസ് (അ), ഖിള്ര്‍ (അ), ഇല്‍യാസ് (അ) എന്നീ നാല് പേരാണ് അവര്‍. ഇബ്നു ശാഹീന്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: "ഈസാ നബി (അ) യും ഇദ്രീസ് നബി (അ) യും ആകാശത്തും ഇല്‍യാസ് നബി (അ) യും ഖിള്ര്‍ നബി (അ) യും ഭൂമിയിലും ജീവിക്കുന്നു". ഖിള്ര്‍ നബി (അ) കൂടുതലും സമുദ്രത്തിലും ഇല്‍യാസ് നബി (അ) കൂടുതലും കരയിലുമാണ് (അല്‍ഖൗലുദ്ദാല്ലു ഫീ ഹയാത്തില്‍ ഖള്ര്‍ 34). ഇതുപോലെ മഹാനായ ഇബ്നു ഹജര്‍ (റ) തങ്ങള്‍ തന്‍റെ ഫതാവല്‍ ഹദീസിയ്യയിലും പറഞ്ഞതായി കാണാം.ഒരു മുറബ്ബിയായ ശൈഖിന് തന്‍റെ മുരീദന്മാരെ ലൗഹുല്‍ മഹ്ഫൂളില്‍ നിന്നും അറിയാന്‍ കഴിയുമോ?                 ഒരു യഥാര്‍ത്ഥ മുറബ്ബിയായ ശൈഖിന് തന്‍റെ മുരീദന്മാരെ ലൗഹുല്‍ മഹ്ഫൂളില്‍ നിന്നും അറിയാന്‍ സാധിക്കും. മഹാനായ ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സാരി (റ) പറഞ്ഞത് നോക്കൂ. മഹത്തുക്കളായ സ്വൂഫികളില്‍ പെട്ട ഒരാള്‍ തന്‍റെ മുരീദന്മാരെ ലൗഹുല്‍ മഹ്ഫൂളില്‍ നിന്നും എനിക്കറിയാന്‍ കഴിയും എന്ന് പറയുന്നതായി കേട്ടാല്‍ നീ നിഷേധിക്കല്‍ സൂക്ഷിക്കണം. കാരണം അത് നിഷേധാര്‍ഹമായ കാര്യമല്ല. മഹാനായ സഹ്ല്‍ ബ്നു അബ്ദുല്ലാഹിത്തുസ്തരി (റ) പറയുമായിരുന്നു: (ഞാന്‍ നിങ്ങളുടെ നാഥനല്ലെയോ?) എന്ന് അല്ലാഹു ചോദിച്ച ആ ദിവസം മുതല്‍ക്ക് എന്‍റെ മുരീദന്മാരെ എനിക്കറിയാം. എന്‍റെ വലത് ഭാഗത്ത് നിന്നയാളെയും ഇടത് ഭാഗത്ത് നിന്നയാളെയും എനിക്കറിയാം. ആ ദിനം മുതല്‍ പിതാക്കന്മാരുടെ മുതുകിലായിരിക്കുന്ന എന്‍റെ മുരീദന്മാരെ എനിക്കറിയാം (തുഹ്ഫത്തുല്‍ അക്യാസ് ഫീ ഹുസ്നിള്ളന്നി ബിന്നാസ് 218). 

Friday 24 August 2018

അനന്തരാവകാശം




 അനന്തരാവകാശ നിയമങ്ങളെ കുറിച്ച് ഖുര്‍ആനിലും ഹദീസിലും പ്രതിപാദനമുണ്ടോ?
       തീര്‍ച്ചയായും ഖുര്‍ആന്‍ ശരീഫും തിരുനബി (സ്വ) യുടെ ഹദീസുകളും മറ്റും അനന്തരാവകാശ നിയമങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
അനന്തരാവകാശ നിയമങ്ങള്‍ പഠിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു ഹദീസ് വിശദീകരിക്കാമോ?
       ദീനീവിജ്ഞാനം ഭൂലോകത്ത് നിന്നും ഉയര്‍ത്തപ്പെടുകയും കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. രണ്ടാളുകള്‍ ഒരനന്തരവകാശ നിയമത്തില്‍ തര്‍ക്കിക്കുമ്പോള്‍ അവര്‍ക്കിടയില്‍ തീരുമാനം എടുക്കാന്‍ കെല്‍പ്പുള്ളവര്‍ ഉണ്ടാവുകയില്ല. 
          ഈ അറിവ് വിജ്ഞാനത്തിന്‍റെ പകുതിയാണെന്നും ഖിയാമം നാളാവുമ്പോള്‍ ആദ്യം ഉയര്‍ത്തപ്പെടുന്ന അറിവ് ഇതാണെന്നതും ശരിയാണോ?
ശരിയാണ്. ഇത് സംബന്ധമായി ഇബ്നുമാജ (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ശ്രദ്ധിക്കുക. "നിങ്ങള്‍ അനന്തരാവകാശ നിയമങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. കാരണം അത് വിജ്ഞാനത്തിന്‍റെ പകുതിയാണ്. വേഗത്തില്‍ മറന്നു പോവുന്നതും എന്‍റെ സമുദായത്തില്‍ നിന്നും ആദ്യം ഉയര്‍ത്തപ്പെടുകയും ചെയ്യുന്ന വിജ്ഞാനവുമാണത്".
     ചില കാര്യങ്ങളാല്‍ അനന്തരാവകാശം തടയപ്പെടുമെന്നത് ശരിയാണോ?ഏതാണവ?
ശരിയാണ്. അനന്തരാവകാശം തടയുന്ന കാര്യങ്ങള്‍ മൂന്നാണ്. 
1. അനന്തരാവകാശി പൂര്‍ണ്ണമോ ഭാഗികമോ ആയ അടിമയായിരിക്കുക.
2. കൊലപാതകം : ഒരാള്‍ തന്‍റെ പിതാവിനെ അല്ലെങ്കില്‍ മകനെ അല്ലെങ്കില്‍ ഭാര്യയെ വധിച്ചാല്‍ കൊല ചെയ്യപ്പെട്ടവന്‍റെ അനന്തര സ്വത്തില്‍ നിന്നും ഒന്നും തന്നെ ഘാതകന് ലഭിക്കുകയില്ല. 
3. മതം വ്യത്യസ്തമാകല്‍ : ഉദാഹരണത്തിന് ഒരാള്‍ മരണപ്പെട്ടപ്പോള്‍ അയാളുടെ മകന്‍ അമുസ്ലിമാണെങ്കില്‍ മകന് അനന്തരാവകാശം കിട്ടുകയില്ല. 
അനന്തരാവകാശികള്‍ ആരൊക്കെയാണ്?
15 പുരുഷന്മാരും 10 സത്രീകളുമാണ് അനന്തരാവകാശികളായി ഇസ്ലാം ഗണിച്ചിട്ടുള്ളത്.
പുരുഷന്മാര്‍ : 1.മകന്‍ 2. മകന്‍റെ മകന്‍ (മകന്‍റെ മകന്‍റെ മകന്‍.. ഇങ്ങനെ താഴോട്ട്)3. പിതാവ് 4. പിതാവിന്‍റെ പിതാവ് (പിതാവിന്‍റെ പിതാവിന്‍റെ പിതാവ്..ഇങ്ങനെ മേലോട്ട്) 5. ഒരേ മാതാവിനും പിതാവിനും പിറന്ന സഹോദരന്‍ 6. പിതാവ് മാത്രം ഒത്ത സഹോദരന്‍ 7. മാതാവ് മാത്രം ഒത്ത സഹോദരന്‍ 8. മാതാവും പിതാവും ഒത്ത സഹോദരന്‍റെ പുത്രന്‍ 9. പിതാവൊത്ത സഹോദരന്‍റെ മകന്‍ 10. മാതാവും പിതാവുമൊത്ത പിതൃവ്യന്‍ 11. പിതാവൊത്ത പിതൃവ്യന്‍ 12. മാതാപിതാവൊത്ത പിതൃവ്യന്‍റെ മകന്‍ 13. പിതാവൊത്ത പിതൃവ്യന്‍റെ മകന്‍ 14. ഭര്‍ത്താവ് 15. അടിമയെ മോചിപ്പിച്ചവന്‍
സ്ത്രീകള്‍: 1. മകള്‍ 2. മകന്‍റെ മകള്‍ (മകന്‍റെ മകന്‍റെ മകള്‍ ...ഈ നിലയില്‍ താഴോട്ട്)  3. മാതാവ് 4. മാതാവിന്‍റെ മാതാവ് (ഈ രൂപത്തില്‍ മേലോട്ട്) 5. പിതാവിന്‍റെ മാതാവ് (ഈ മാതാവിന്‍റെ മാതാവ്.. എന്നിങ്ങനെ മേലോട്ട്) 6. മാതാവും പിതാവും ഒന്നായ സഹോദരി 7. പിതാവ് മാത്രം ഒന്നായ സഹോദരി 8. മാതാവ് മാത്രം ഒത്ത സഹോദരി 9. ഭാര്യ 10. അടിമയെ മോചിപ്പിച്ചവള്‍ (ഇആനത്ത്).
          ഒരാള്‍ (ഭാര്യ) മരണപ്പെട്ടപ്പോള്‍ അനന്തരം കിട്ടാവുന്ന പുരുഷന്മാരും ജീവിച്ചിരിക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും അനന്തരാവകാശം ലഭിക്കുകയില്ലെന്നത് ശരിയാണോ?
ശരിയാണ്. ചിലര്‍ ഉണ്ടാകുമ്പോള്‍ മറ്റു ചിലര്‍ക്ക് അനന്തരം ഇല്ല (മകന്‍ ഉണ്ടായാല്‍ മകന്‍റെ മകന് കിട്ടുകയില്ല. പിതാവ് ഉണ്ടായാല്‍ പിതാവിന്‍റെ പിതാവിന് അനന്തരം ഇല്ല) അഥവാ മേല്‍പ്പറഞ്ഞ പുരുഷന്മാരില്‍ നിന്നും ആകെ മന്ന് പേര്‍ മാത്രമായിരിക്കും സ്വത്തിന് അവകാശി. 1. മകന്‍ 2. പിതാവ് 3. ഭര്‍ത്താവ് (ഇആനത്ത്).
ആരാലും തടയപ്പെടാത്ത സ്ത്രീകള്‍ ആരൊക്കെയാണ്?
മകള്‍, മകന്‍റെ മകള്‍, ഉമ്മ, ഭാര്യ, മാതാവും പിതാവുമൊത്ത സഹോദരി (ഇആനത്ത്).
അഥവാ പിതാവ്, മകന്‍, ഭര്‍ത്താവ് എന്നീ മൂന്ന് പുരുഷന്മാരുടെയും മാതാവ്, മകള്‍, ഭാര്യ എന്നീ മൂന്ന് സ്ത്രീകളുടെയും അനന്തരാവകാശം തടയപ്പെടുകയില്ല. 
അവകാശികളെ എത്രയായി തരം തിരിക്കാം?
രണ്ടായി തരം തിരിക്കാം. 1. ഫര്‍ള്വുകാര്‍ (അഥവാ എട്ടിലൊന്ന്, രണ്ടിലൊന്ന് എന്നിങ്ങനെ നിശ്ചിത ഓഹരിയുടെ അവകാശികള്‍)
2. അസ്വബക്കാര്‍ : അഥവാ നിശ്ചിത ഓഹരിക്കാരുടെ അവകാശങ്ങള്‍ കഴിഞ്ഞ് ബാക്കി മുഴുവന്‍ സ്വത്തോ നിശ്ചിത ഓഹരിക്കാരില്ലെങ്കില്‍ സ്വത്ത് മുഴുവനായിട്ടോ ലഭിക്കുന്നവര്‍. അഥവാ നിശ്ചിത ഓഹരി ഇല്ലാത്തവര്‍.
ഏതെല്ലാം ഓഹരികളാണ് ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളത്?
ആകെ സ്വത്തിന്‍റെ പകുതി, നാലിലൊന്ന്, എട്ടിലൊന്ന്, മൂന്നില്‍ രണ്ട്, മൂന്നിലൊന്ന്, ആറിലൊന്ന് (ഫത്ഹുല്‍ മുഈന്‍)
അനന്തരാവകാശം തടയപ്പെടല്‍ എത്ര തരത്തിലാണ്?
രണ്ട് തരത്തില്‍. 1. ഹജ്ബുല്‍ ഹിര്‍മാന്‍ (പൂര്‍ണ്ണമായും തടയപ്പെടല്‍). 2. ഹജ്ബുല്‍ നുഖ്സ്വാന്‍ അഥവാ ഭാഗികമായി തടയപ്പെടല്‍. 
മാതാവിന്‍റെ പിതാവ്, മകളുടെ സന്താനങ്ങള്‍ എന്നിങ്ങനെ അടുത്ത ബന്ധുക്കാര്‍ക്ക് ഓഹരി ഇല്ലേ?
ഇല്ല. ഇവര്‍ ദവുല്‍ അര്‍ഹാം (അടുത്ത ബന്ധുക്കള്‍) എന്നാണ് അറിയപ്പെടുന്നത്. അഥവാ നിശ്ചിത ഓഹരിക്കാരും അസ്വബക്കാരും അല്ലാത്ത അടുത്ത ബന്ധുക്കള്‍. ഒരാള്‍ മരണപ്പെട്ടപ്പോള്‍ ഓഹരിക്കാരോ അസ്വബക്കാരോ ഇല്ലെങ്കില്‍ അടുത്ത ബന്ധുക്കളായ ദവുല്‍ അര്‍ഹാമുണ്ടെങ്കില്‍ അനന്തരാവകാശം ഇല്ലെന്നാണ് ശാഫിഈ മദ്ഹബ്. ആ മുതല്‍ ബൈത്തുല്‍ മാലിലേക്ക് നീക്കം ചെയ്യണം. 
ദവുല്‍ അര്‍ഹാം എത്ര പേരാണ്?
11 പേരാണ്. 1.  മകളുടെ സന്താനങ്ങള്‍ 2. സഹോദരിയുടെ സന്താനങ്ങള്‍ 3. സഹോദരന്‍റെ മകള്‍ 4. പിതൃവ്യന്‍റെ പെണ്‍മക്കള്‍ 5. മരണപ്പെട്ട വ്യക്തിയുടെ പിതാവിന്‍റെ മാതാവൊത്ത സഹോദരന്‍ 6. മാതൃസഹോദരന്‍ 7. മാതൃസഹോദരി 8. പിതൃസഹോദരി 9. മാതാവിന്‍റെ പിതാവ് 10. മാതാവിന്‍റെ പിതാവിന്‍റെ മാതാവ് 11. ഉമ്മയൊത്ത സഹോദരന്‍റെ സന്താനങ്ങള്‍.
പരസ്പരം അനന്തരമെടുക്കുന്നവര്‍ ഒരു അപകടത്തില്‍ മരണപ്പട്ടാല്‍ എങ്ങനെയാണ് സ്വത്ത് ഓഹരി ചെയ്യേണ്ടത്?
പരസ്പരം അനന്തരം എടുക്കുന്ന വ്യക്തികള്‍ -ഉദാഹരണത്തിന് മകന്‍-പിതാവ്, ഭാര്യ-ഭര്‍ത്താവ് എന്നിങ്ങനെ - ഒരു അപകടത്തില്‍ കൂട്ടമരണം സംഭവിക്കുകയും ആര് ആദ്യം മരിച്ചു എന്നറിയാതെ വരികയും ചെയ്താല്‍ മരണപ്പെട്ടവര്‍ പരസ്പരം അനന്തരം എടുക്കുകയില്ല. അവരുടെ സ്വത്ത് ജീവിച്ചിരിക്കുന്ന അവകാശികള്‍ക്ക് ഉള്ളതാണ്. മരണം വ്യത്യസ്ത സമയങ്ങളിലാണെന്ന് ബോധ്യപ്പെടുകയും ആദ്യം മരിച്ചയാള്‍ ആരെന്ന് വ്യക്തമാകുകയും ചെയ്താല്‍ ആദ്യം മരിച്ചയാളുടെ അനന്തരസ്വത്തില്‍ രണ്ടാമത് മരണപ്പെട്ടയാള്‍ അവകാശിയാകും. രണ്ടാമത് മരിച്ചയാളുടെ അവകാശത്തിന് ആദ്യം മരണപ്പെട്ടയാള്‍ അര്‍ഹനാവുകയില്ല.
അലി (റ) ന്‍റെ മകള്‍ ഉമ്മുകുല്‍സുമും (റ) മകന്‍ സൈദും ഒരേ ദിവസമാണ് മരണപ്പെട്ടതെന്നും ആദ്യം മരണപ്പെട്ടത് ആരെന്ന് മനസ്സിലാക്കാത്തത് കൊണ്ട് മഹതിയുടെ സ്വത്തില്‍ മകനോ മകന്‍റെ സ്വത്തില്‍ മഹതിയോ അനന്തരാവകാശിയായില്ലെന്ന് ഹാകിം റിപ്പോര്‍ട്ട് ചെയ്ത സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. (അസ്നല്‍ മത്വാലിബ്)
പരസ്പരം അനന്തരം എടുക്കുന്നവര്‍ പിണങ്ങിക്കഴിഞ്ഞവരാണെങ്കില്‍ ഒരാള്‍ മരിച്ചാല്‍ അയാള്‍ സ്വത്തിന് അവകാശിയാകുമോ?
പിണക്കം അനന്തരത്തെ തടയുന്ന ഒന്നല്ല. 
ബിഗ്യയില്‍ പറയുന്ന ഒരു മസ്അല ശ്രദ്ധിക്കുക: ഒരാള്‍ ഒരു സ്ത്രീയെ വിവാഹം ചെയ്തു. ഇവളുടെ ശരീരം അവന് തയ്യാറാക്കി കൊടുത്തില്ല. അങ്ങനെ രണ്ടാലൊരാള്‍ മരണപ്പെട്ടാല്‍ ജീവിച്ചിരിക്കുന്നയാള്‍ അനന്തരം എടുക്കും (ബിഗ്യ 181).

Wednesday 23 July 2014

ജീവിച്ചിരിക്കുന്നവരുടെ സംസാരം ഖബ്‌റാളികള്‍ കേള്‍ക്കുകയില്ലെന്നത്‌ ശരിയാണോ?


ജീവിച്ചിരിക്കുന്നവരുടെ സംസാരം ഖബ്‌റാളികള്‍ കേള്‍ക്കുകയില്ലെന്നത്‌ ശരിയാണോ?
          തെറ്റാണ്‌. കാരണം നിരവധി ഹദീസുകള്‍ കൊണ്ട്‌ മരിച്ചവര്‍ കേള്‍ക്കും എന്ന്‌ സ്ഥിരപ്പെട്ടിട്ടുണ്ട്‌. ഇമാം ബുഖാരി (റ) തന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ഹദീസ്‌ ഇങ്ങനെ സംഗ്രഹിക്കാം. ബദ്‌റില്‍ കൊല്ലപ്പെട്ടവരുടെയും അവരുടെ പിതാക്കന്മാരുടെയും പേരെടുത്ത്‌ അവരോട്‌ നബി (സ്വ) ചോദിച്ചു: അല്ലാഹുവിനും അവന്റെ റസൂലിനും നിങ്ങള്‍ വഴിപ്പെടുന്നത്‌ നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടോ? ഞങ്ങളുടെ റബ്ബ്‌ ഞങ്ങളോട്‌ വാഗ്‌ദാനം ചെയ്‌തത്‌ യാഥാര്‍ത്ഥ്യമായി ഞങ്ങള്‍ക്ക്‌ പുലര്‍ന്നു. നിങ്ങളുടെ റബ്ബ്‌ വാഗ്‌ദാനം ചെയ്‌തത്‌ നിങ്ങള്‍ക്ക്‌ ലഭിച്ചുവോ? അപ്പോള്‍ഉമര്‍ (റ) ചോദിച്ചു: ആത്മാക്കളില്ലാത്ത ശരീരങ്ങളോടാണോ അങ്ങ്‌ സംസാരിക്കുന്നത്‌?. തിരുനബി (സ്വ) പ്രതിവചിച്ചു: ഞാന്‍ പറയുന്നത്‌ നിങ്ങളേക്കാളും അവര്‍ കേള്‍ക്കും. ഇത്‌ ഖബ്‌റാളികള്‍ കേള്‍ക്കുമെന്നതിന്‌ വ്യക്തമായ തെളിവാണ്‌. ഈ ഹദീസ്‌ ഇമാം മുസ്‌ലിം (റ) ഉം റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. 
അതുപോലെ രണ്ട്‌ മലക്കുകള്‍ വന്ന്‌ ഖബ്‌റാളിയോട്‌ ചോദിക്കുമ്പോള്‍ ഖബ്‌റാളികള്‍ കേള്‍ക്കുകയില്ലെങ്കില്‍ പിന്നെ ചോദിക്കുന്നതില്‍ എന്തര്‍ത്ഥമാണ്‌ ഉള്ളത്‌? ബുഖാരി (റ) യും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ ഇങ്ങനെ കാണാം: ``ഒരാളെ ഖബ്‌റില്‍ വെച്ച്‌ (മറമാടിയ ശേഷം) തന്റെ കൂട്ടുകാര്‍ അവനെയും വിട്ടുപിരിയുമ്പോള്‍ അവരുടെ ചെരിപ്പടി ശബ്‌ദം ഖബ്‌റാളി കേള്‍ക്കുക തന്നെ ചെയ്യും''. ഇബ്‌നു ഖയ്യിം അബൂദാവൂദിന്റെ വ്യാഖ്യാനത്തിലും ``റൂഹ്‌'' എന്ന ഗ്രന്ഥത്തിലും മറ്റു പലതിലും മരിച്ചവര്‍ കേള്‍ക്കും എന്ന്‌ വ്യക്തമായി പറയുന്നുണ്ട്‌. 
``
തീര്‍ച്ചയായും അങ്ങ്‌ മരിച്ചവരെ കേള്‍പ്പിക്കുകയില്ല'' ഈ ഖുര്‍ആനിക വചനം മരിച്ചവര്‍ കേള്‍ക്കുകയില്ലെന്നതിന്‌ വ്യകതമായ തെളിവല്ലേ?
ഇതിന്‌ പണ്ഡിത മഹത്തുക്കള്‍ പല രീതിയിലും വ്യാഖ്യാനം നല്‍കിയിട്ടുണ്ട്‌. ഒന്ന്‌ മാത്രം കുറിക്കാം: ഹൃദയം മരിച്ചവരെ താങ്കള്‍ക്ക്‌ കേള്‍പ്പിക്കാന്‍ കഴിയില്ല അഥവാ ഹിദായത്ത്‌ റബ്ബാണ്‌ നല്‍കുന്നത്‌ താങ്കളല്ല എന്നര്‍ത്ഥം. അല്ലാതെ ഖബ്‌റാളികളെ കുറിച്ചല്ല പരാമര്‍ശം.
ചില മയ്യിത്തുകള്‍ ഖബ്‌റില്‍ ജീര്‍ണ്ണിക്കുകയോ നശിക്കുകയോ ചെയ്യുകയില്ലെന്നത്‌ ശരിയാണോ?
അമ്പിയാക്കളുടെ ശരീരം മണ്ണ്‌ തിന്നുകയില്ലെന്ന്‌ അബൂദാവൂദ്‌, നസാഈ, ഇബ്‌നു മാജ, ദാരിമി, ബൈഹഖി തുടങ്ങിയവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്‌. നബി (സ്വ) പറഞ്ഞു: ``നിശ്ചയം അമ്പിയാക്കളുടെ ശരീരം ഭൂമി ഭക്ഷിക്കല്‍ അല്ലാഹു ഹറാമാക്കിയിരിക്കുന്നു''. 
ആദം നബി (അ) യെ രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ ശേഷം മറ്റൊരിടത്ത്‌ മറമാടിയതും അതുപോലെ യൂസുഫ്‌ നബി (അ) യേയും മറ്റൊരിടത്തേക്ക്‌ മാറ്റി വീണ്ടും മറമാടിയതായി ചരിത്രങ്ങളില്‍ കാണാം. പ്രവാചകന്മാര്‍ക്ക്‌ മാത്രമുള്ള പ്രത്യേകതയല്ല മേല്‍പറഞ്ഞത്‌. കാരണം സ്വഹാബിവര്യന്‍ ത്വല്‍ഹത്ത്‌ (റ) നെ 30 കൊല്ലങ്ങള്‍ക്ക്‌ ശേഷം ഖബ്‌റില്‍ കണ്ടതായി സ്ഥിരപ്പെട്ടിട്ടുണ്ട്‌. 
അതുപോലെ ഉഹ്‌ദില്‍ 70 പേര്‍ രക്തസാക്ഷികളായി. രണ്ട്‌ പേരെ വീതം ഒരു ഖബ്‌റില്‍ മറമാടാന്‍ നബി (സ്വ) അനുമതി നല്‍കുകയും ചെയ്‌തു. അബ്‌ദുല്ലാഹി ബ്‌നു അംറ്‌ (റ), അംറ്‌ ബ്‌നുല്‍ ജമൂഹ്‌ എന്നിവരെ ഒരു ഖബ്‌റിലാണ്‌ മറമാടിയത്‌. അവരില്‍ ഒരാള്‍ക്ക്‌ ഒരു മുറിവേറ്റിരുന്നു. 46 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മറ്റൊരിടത്തേക്ക്‌ അവരെ മാറ്റി മറമാടേണ്ട ഘട്ടം വന്നപ്പോള്‍ ഖബ്‌ര്‍ തുറന്നു നോക്കി. അവര്‍ക്ക്‌ യാതൊരു വ്യത്യാസവും വന്നിട്ടില്ല. മുറിവ്‌ പൊത്തിപ്പിടിച്ച കൈ എടുത്തു മാറ്റിയപ്പോള്‍ അതില്‍ നിന്നും രക്തം ഒലിച്ചു. കൈ വീണ്ടും അങ്ങോട്ട്‌ തന്നെ മടക്കിയപ്പോള്‍ ചോര നിലച്ചു''. ഈ വിഷയം മാലിക്‌ (റ) തന്റെ മുവത്വഅ്‌ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്‌.
മുആവിയ (റ) ന്റെ ഭരണകാലഘട്ടത്തില്‍ ചില ഖബ്‌റുകള്‍ക്കരികില്‍ നടത്തിയ പുരോഗമന പ്രവര്‍ത്തനത്തിന്റെ ഇടയില്‍ ഹംസ (റ) ന്റെ കാലില്‍ ആയുധം കൊണ്ട്‌ മുറിയുകയും ചോര ഒലിക്കുകയും ചെയ്‌ത സംഭവം ഔജസുല്‍ മസാലിക്കില്‍ ഉദ്ധരിക്കുന്നതായി കാണാം. 
മദ്‌ഹബിന്റെ ഇമാമായ അഹ്‌മദ്‌ ബ്‌നു ഹന്‍ബല്‍ (റ) ന്റെ സമീപത്തായി മഹത്തുക്കളില്‍ പെട്ട ഒരാളെ മറമാടുന്നതിന്‌ വേണ്ടി ഖബ്‌ര്‍ കുഴിച്ചപ്പോള്‍ അഹ്‌മദ്‌ ബ്‌നു ഹന്‍ബല്‍ (റ) ന്റെ ഭൗതിക ശരീരം വെളിവായി. അദ്ദേഹത്തിനോ കഫന്‍ തുണിക്കോ യാതൊരു വ്യത്യാസവും സംഭവിച്ചിട്ടില്ല. ഇത്‌ നടക്കുന്നത്‌ അദ്ദേഹം വഫാത്തായി 230 കൊല്ലങ്ങള്‍ക്ക്‌ ശേഷമാണ്‌. ഈ വിഷയം മുല്ലാ അലിയ്യുല്‍ ഖാരി (റ) മിര്‍ഖാത്തില്‍ പറയുന്നുണ്ട്‌. ഇങ്ങനെ നിരവധി തെളിവുകള്‍ ഈ വിഷയത്തില്‍ നിരത്താന്‍ സാധിക്കും.

ഇസതിഹാളത്ത്‌ ........

രോഗസംബന്ധമായി രക്തം പുറപ്പെടുന്ന സ്‌ത്രീ നിസ്‌കരിക്കേണ്ടത്‌ എങ്ങനെയാണെന്ന്‌ വിശദീകരിക്കാമോ?
             വിശാലമായി വിശദീകരിക്കേണ്ടതാണ്‌ ഇക്കാര്യം. എന്നാലും അത്യാവശ്യം അറിയേണ്ടേത്‌ വിവരിക്കാം. ഇസതിഹാളത്ത്‌ (രോഗസംബന്ധമായി പുറപ്പെടുന്ന രക്തം) പുറപ്പെടുന്ന സ്‌ത്രീ നിസ്‌കാരത്തിന്റെ നിര്‍ബന്ധതയില്‍ നിന്നും ഒഴിവാകുകയില്ല. നോമ്പിന്റെ വിധയും മറ്റൊന്നല്ല. അതുപോലെ ഭാര്യഭര്‍തൃ ബന്ധം രക്തം ഒലിക്കുന്ന സന്ദര്‍ഭത്തിലാണെങ്കിലും അനുവദനീയം തന്നെ. ആ സമയം ശുദ്ധിയുടെ സമയമായി ഗണിക്കപ്പെട്ടതിനാലാണിത്‌. രോഗസംബന്ധമായി രക്തം പുറപ്പെടുന്ന സ്‌ത്രീ നിസ്‌കാരത്തിന്‌ സമയമായാല്‍ ഗുഹ്യഭാഗം കഴുകി ശുദ്ധിയാക്കുകയും പുറത്തേക്ക്‌ വരാത്ത രീതിയില്‍ ഉള്ളില്‍ പഞ്ഞിയോ മറ്റോ വെക്കുകയും ചെയ്യണം. എന്നിട്ടും രക്തം പുറത്തേക്ക്‌ വന്നാല്‍ ഒരു നാട കൊണ്ട്‌ നല്ല രീതിയില്‍ കെട്ടുകയും വേണം. ഉള്ളില്‍ പഞ്ഞിവെക്കലും കെട്ടലും സാധാരണ രീതിയില്‍ സഹിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടാല്‍ ഒഴിവാക്കാവുന്നതാണ്‌. നോമ്പുകാരിയാവുമ്പോള്‍ പഞ്ഞി വെക്കുന്നത്‌ ഒഴിവാക്കി പുറമെയുള്ള കെട്ട്‌ മാത്രമേ ചെയ്യാവൂ. ഭദ്രമായി പഞ്ഞി വെച്ച്‌ കെട്ടിയ ശേഷം നിസ്‌കാരത്തിന്‌ മുമ്പോ നിസ്‌കാരത്തിലോ രക്തം പുറപ്പെട്ടാല്‍ പ്രശ്‌നമില്ല. പഞ്ഞി വെച്ച്‌ കെട്ടിയ ഉടനെ വുളൂ എടുക്കുകയും നിസ്‌കരിക്കുകയും വേണം. മറ്റ്‌ കാര്യങ്ങളില്‍ വ്യാപൃതമാകാന്‍ പാടില്ല. എന്നാലും ഔറത്ത്‌ മറക്കുക, ഇഖാമത്ത്‌ കൊടുക്കുക, ജമാഅത്ത്‌ പ്രതീക്ഷിക്കുക തുടങ്ങി നിസ്‌കാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്‌ താമസം ആകാവുന്നതാണ്‌. അല്ലാത്തതിന്‌ വേണ്ടി താമസിപ്പിച്ചാല്‍ വീണ്ടും യോനിയില്‍ പഞ്ഞിവെച്ച്‌ കെട്ടല്‍ നിര്‍ബന്ധമാകും. ഓരോ ഫര്‍ള്‌ നിസ്‌കാരത്തിനും വേണ്ടി പ്രത്യേകം കഴുകുകയും വെച്ച്‌ കെട്ടുകയും വുളൂ എടുക്കുകയും വേണം. അഥവാ ഒരു വൂളൂഅ്‌ കൊണ്ട്‌ ഒരു ഫര്‍ളേ നിസ്‌കരിക്കാന്‍ പറ്റുകയുള്ളൂ. സുന്നത്ത്‌ എത്ര വേണമെങ്കിലും നിര്‍വ്വഹിക്കാം. നിസ്‌കാരസമയം കഴിയുന്നതിന്‌ മുമ്പ്‌ രക്തം നില്‍ക്കുന്ന സമയമുണ്ടാകുന്ന പക്ഷം ആ സമയം തന്നെ നിസ്‌കാരത്തിനായി വിനിയോഗിക്കല്‍ നിര്‍ബന്ധമാണ്‌ (തുഹ്‌ഫ, ശര്‍വാനി, ബുജൈരിമി)

ഖബ്‌റടക്കിയ ശേഷം മയ്യിത്തിന്‌ വേണ്ടി ഖുര്‍ആന്‍ ഓതുന്നതും പ്രാര്‍ത്ഥിക്കുന്നതും

ഖബ്‌റടക്കിയ ശേഷം മയ്യിത്തിന്‌ വേണ്ടി ഖുര്‍ആന്‍ ഓതുന്നതും പ്രാര്‍ത്ഥിക്കുന്നതും

ഖബ്‌റടക്കിയ ശേഷം മയ്യിത്തിന്‌ വേണ്ടി ഖുര്‍ആന്‍ ഓതുന്നതും പ്രാര്‍ത്ഥിക്കുന്നതും കാണാമല്ലോ? ഇതില്‍ വല്ല തെറ്റുമുണ്ടോ?
~
ഒരു തെറ്റുമില്ല, അത്‌ ശരി തന്നെയാണ്‌. ഇമാം ശാഫിഈ (റ) പറയുന്നു: ഖബ്‌റിനരികില്‍ വെച്ച്‌ ഖുര്‍ആനില്‍ നിന്നും കുറച്ച്‌ ഓതല്‍ സുന്നത്താണ്‌. മുഴുവനും ഓതിയാല്‍ അത്‌ നല്ലതാണ്‌. (അദ്‌കാര്‍).
സ്വഹാബികളുടെ കാലഘട്ടം മുതലേ ഇത്‌ നടന്ന്‌ വരുന്നു. ഇമാം സൂയുഥി (റ) തന്റെ ശറഹുസ്സ്വുദൂറിലും ഇബ്‌നുല്‍ ഖയ്യിം (റ) തന്റെ `റൂഹ്‌' എന്ന ഗ്രന്ഥത്തിലും ഇത്‌ പ്രതിപാദിക്കുന്നുണ്ട്‌. അന്‍സ്വാരികളായ സ്വഹാബികളില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അദ്ദേഹത്തിന്‌ ഖുര്‍ആന്‍ പാരായണം നടത്തുന്നതിനായി ഖബ്‌റിനരികിലേക്ക്‌ അവര്‍ മാറിമാറിപ്പോകുമായിരുന്നു. മയ്യിത്തിന്‌ ജീവിച്ചിരിക്കുന്നവരുടെ ഖുര്‍ആന്‍ പാരായണവും മറ്റു സല്‍കര്‍മ്മങ്ങളും ഫലപ്രദമാണെന്ന്‌ പ്രമാണങ്ങള്‍ കൊണ്ട്‌ തെളിഞ്ഞവയാണ്‌. അതില്‍ പെട്ടതാണ്‌ പ്രാര്‍ത്ഥന. ഖുര്‍ആന്‍ ഓതിയ ഉടനെയാവുമ്പോള്‍ ഉത്തരം കിട്ടാന്‍ സാധ്യത കൂടുതലാണെന്ന്‌ ഇമാം മഹല്ലി (റ) പറഞ്ഞിട്ടുണ്ട്‌. മയ്യിത്തിന്‌ വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും ഏത്‌ സമയത്തും ആവാമല്ലോ?
ഇമാം മാവര്‍ദി (റ) തന്റെ അല്‍ ഹാവില്‍ കബീറില്‍ പറയുന്നു: മയ്യിത്ത്‌ മറമാടാന്‍ സന്നിഹിതരായവര്‍ക്ക്‌ ഖബ്‌റിനരികില്‍ സൂറത്ത്‌ യാസീന്‍ ഓതി ദുആ ചെയ്യാവുന്നതാണ്‌. 
ഇബ്‌നു ഉമര്‍ (റ) പറയുന്നു: നബി (സ്വ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌: നിങ്ങളില്‍ ഒരാള്‍ മരണപ്പെട്ടാല്‍ വെറുതെയിരിക്കരുത്‌. നിങ്ങള്‍ അവന്റെ ഖബ്‌റിന്റെ അരികിലേക്ക്‌ വേഗം എത്തണം. എന്നിട്ട്‌ ബഖറ സൂറത്തിന്റെ തുടക്കം തലഭാഗത്തും കാല്‍ഭാഗത്ത്‌ അതിന്റെ അവസാന ഭാഗവും ഓതുക. 
ഖബ്‌റിനരികില്‍ വെച്ച്‌ ഓതുന്നതിനെ കുറിച്ച്‌ ഇമാം ശാഫി (റ) യോട്‌ ചോദിക്കപ്പെട്ടപ്പോള്‍ അതില്‍ യാതൊരു കുഴപ്പവുമില്ല എന്നാണ്‌ അദ്ദേഹം പ്രതികരിച്ചത്‌.
മയ്യിത്തിന്‌ വേണ്ടി ഖുര്‍ആന്‍ ഓതി ദുആ ചെയ്‌താല്‍ അതിന്റെ പ്രതിഫലം എത്തുകയില്ലെന്ന്‌ ഇമാം ശാഫി (റ) പറഞ്ഞതായി നവീനവാദികള്‍ പ്രചരിപ്പിക്കാറുണ്ടല്ലോ? നിജസ്ഥിതി വ്യക്തമാക്കാമോ?
സാധാരണക്കാരായ സുന്നികളെ നവീനവാദികള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിഷയങ്ങളില്‍ പെട്ടതാണ്‌ ഇത്‌. എന്നാല്‍ ശാഫീ മദ്‌ഹബില്‍ പ്രബലമായ അഭിപ്രായം മരിച്ച ഒരാളെക്കരുതി ഖുര്‍ആന്‍ ഓതിയാല്‍ ദുആ ചെയ്യാതെ തന്നെ അതിന്റെ പ്രതിഫലം മരിച്ചയാള്‍ക്ക്‌ ലഭിക്കുമെന്നാണ്‌. ഇത്‌ ഇമാം ശാഫിഈ (റ) ന്റെ ശിഷ്യന്മാരുടെ അഭിപ്രായമാണ്‌. ഇമാം ശാഫിഈ (റ) യുടെ അഭിപ്രായം ഒരു മയ്യിത്തിനെ കരുതി ഖുര്‍ആന്‍ ഓതിയാല്‍ അതിന്റെ പ്രതിഫലം ഹദ്‌യ ചെയ്‌ത്‌ പ്രാര്‍ത്ഥിക്കാതെ ലഭിക്കുകയില്ലെന്നാണ്‌. അപ്പോള്‍ ഖുര്‍ആന്‍ ഓതി ദുആ ചെയ്‌താല്‍ ലഭിക്കുമെന്ന്‌ തന്നെയാണ്‌ ഇമാം ശാഫിഈ (റ) യുടെ അഭിപ്രായം (മന്‍ഹജ്‌). ചുരുക്കത്തില്‍ ഖുര്‍ആന്‍ ഓതിയതിന്റെ പ്രതിഫലം മയ്യിത്തിന്‌ കിട്ടുകയില്ലെന്ന്‌ ഇമാം ശാഫിഈ (റ) പറഞ്ഞിട്ടില്ല. മയ്യിത്തിനെ കരുതിയാല്‍ പോര, പ്രാര്‍ത്ഥന കൂടി വേണമെന്ന പക്ഷക്കാരനാണ്‌ ഇമാം ശാഫിഈ (റ). 
സിയാറത്ത്‌ ചെയ്യുമ്പോള്‍ ഓതുന്നവന്‍ എന്ത്‌ ചെയ്യണം?
അതിന്റെ പ്രതിഫലം മയ്യിത്തിനോ ഖബ്‌റാളികള്‍ക്ക്‌ മൊത്തമായോ ഹദ്‌യ ചെയ്യണം. (ഖല്‍യൂബി). അനസ്‌ (റ) നെ തൊട്ട്‌ നിവേദനം: നബി (സ്വ) പറഞ്ഞു: ഒരാള്‍ മഖ്‌ബറകളില്‍ കടന്നിട്ട്‌ യാസീന്‍ ഓതിയാല്‍ ഖബ്‌റാളികള്‍ക്ക്‌ അല്ലാഹു (ശിക്ഷയെ) ലഘൂകരിക്കുന്നതാണ്‌. ഇമാം ഗസ്സാലി (റ) യുടെ ഇഹ്‌യാഇല്‍ ഇപ്രകാരം കാണാം: നിങ്ങള്‍ മഖ്‌ബറകളില്‍ കയറിയാല്‍ ഫാതിഹയും മുഅവ്വിദത്തൈനിയും ഇഖ്‌ലാസും ഓതുക. അതിന്‌ പ്രതിഫലം ഖബ്‌റാളികള്‍ക്ക്‌ നല്‍കുകയും ചെയ്യുക. കാരണം ആ പ്രതിഫലം അവര്‍ക്ക്‌ ലഭിക്കുന്നതാണ്‌. അബൂ ഹുറൈറ (റ) യില്‍ നിന്ന്‌ നിവേദനം: നബി (സ്വ) പറഞ്ഞു; ഒരാള്‍ മഖ്‌ബറകളില്‍ കടക്കുകയും ഫാതിഹയും സൂറത്തുല്‍ ഇഖ്‌ലാസും സൂറത്തുത്തകാസുറും ഓതുകയും അവര്‍ക്ക്‌ പ്രതിഫലം ഹദ്‌യ ചെയ്യുകയും ചെയ്‌താല്‍ ഖിയാമം നാളില്‍ ഖബ്‌റാളികള്‍ ഇവന്‌ ശിപാര്‍ശക്കാരാകുന്നതാണ്‌ (ജമല്‍). 
ഖത്തപ്പുര കെട്ടുന്ന പതിവ്‌ ഇന്നും ചില നാടുകളില്‍ കണ്ടുവരുന്നു. ഇത്‌ ശരിയാണോ?
ഖബ്‌റിനരികില്‍ ഖുര്‍ആന്‍ ഓതല്‍ അനുവദനീയമാണല്ലോ? മഹത്തുക്കളായ പലരും മരണപ്പെട്ടപ്പോള്‍ അവരുടെ ഖബ്‌റിനരികില്‍ വെച്ച്‌ ഏഴ്‌ ദിവസം ഖുര്‍ആന്‍ പാരായണം നടത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ഇമാം സുയൂഥി (റ) തന്റെ ഹാവിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌. ഹിജ്‌റ 490 ല്‍ ശൈഖ്‌ നസ്വ്‌റുല്‍ മഖ്‌ദസി (റ) തങ്ങള്‍ വഫാത്തായപ്പോള്‍ അദ്ദേഹത്തിന്റെ ഖബ്‌റിനരികില്‍ ഏഴ്‌ രാത്രി ഖുര്‍ആന്‍ ഓതപ്പെട്ടിട്ടുണ്ട്‌. ഒരു രാത്രിയില്‍ ഇരുപത്‌ പ്രാവശ്യം ഖുര്‍ആന്‍ മുഴുവനും ഓതുമായിരുന്നു. ഖുര്‍ആന്‍ ഓതാന്‍ ഇരിക്കുന്നത്‌ മജ്ജയും മാംസവും ഉള്ള ആളുകളാണല്ലോ? വെയിലും മഴയും കൊള്ളാതിരിക്കാനായി ഒരു പുര കെട്ടുന്നതില്‍ യാതൊരു തടസ്സവുമില്ല. 
എന്തിനാണ്‌ ഇങ്ങനെ പുര കെട്ടി ഖുര്‍ആന്‍ പാരായണം നടത്തുന്നത്‌?
ഏഴ്‌ ദിവസം മയ്യിത്തിന്‌ ചോദ്യമുണ്ടെന്നും മറ്റും ഇമാം സുയൂഥി (റ) ഹാവിയിലും ഫതാവല്‍ കുബ്‌റയില്‍ ഇബ്‌നുഹജറും (റ) രേഖപ്പെടുത്തുന്നുണ്ട്‌. ഖുര്‍ആന്‍ പാരായണം നടത്തപ്പെടുന്ന സ്ഥലത്ത്‌ റഹ്‌മത്തിന്റെ മലക്കുകള്‍ ഇറങ്ങുമല്ലോ? പ്രസ്‌തുത ബുദ്ധിമുട്ടുള്ള ദിനങ്ങളില്‍ കാരുണ്യം പ്രതീക്ഷിച്ചാണ്‌ ഇപ്രകാരം ചെയ്യുന്നത്‌. അതുകൊണ്ടാണ്‌ മിക്കവാറും സ്ഥലങ്ങളില്‍ ഏഴ്‌ വരെ ഖത്തപ്പുര കെട്ടി ഖുര്‍ആന്‍ ഓതുന്നത്‌.
ജുമുഅ ദിവസം മാതാപിതാക്കളുടെ ഖബ്‌ര്‍ സന്ദര്‍ശനത്തിന്‌ അടിസ്ഥാനമുണ്ടോ? 
ഖബ്‌ര്‍ സന്ദര്‍ശനം എപ്പോള്‍ വേണമെങ്കിലും ആകാവുന്നതാണ്‌. ജുമുഅ ദിവസത്തില്‍ സിയാറത്ത്‌ ചെയ്യുന്നതിനെ പ്രേരിപ്പിച്ചു കൊണ്ട്‌ ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്‌. ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ഒരാള്‍ ജുമുഅ ദിവസത്തില്‍ മാതാപിതാക്കളുടെ അല്ലെങ്കില്‍ അവരിലൊരാളുടെ ഖബ്‌ര്‍ സന്ദര്‍ശിച്ചാല്‍ അത്‌ ഹജ്ജിന്‌ സമാനമാണ്‌. മറ്റൊരു റിപ്പോര്‍ട്ടില്‍ നരകമോചനം എഴുതപ്പെടുന്നതാണെന്ന്‌ കാണാം. 
ഇമാം ഹാകിം (റ) ഉദ്ധരിക്കുന്നു: അബൂഹുറൈറ (റ) യില്‍ നിന്നും നിവേദനം: ഒരാള്‍ തന്റെ മാതാപിതാക്കളെ, അവരിലൊരാളെ എല്ലാ ജുമുഅ ദിവസത്തിലും ഒരു തവണ സിയാറത്ത്‌ ചെയ്‌താല്‍ അവന്റെ പാപം പൊറുക്കപ്പെടുന്നതാണ്‌. അവന്‍ മാതാപിതാക്കള്‍ക്ക്‌ ഗുണം ചെയ്‌തവനുമാകുന്നതാണ്‌. (ഇആനത്ത്‌).
ഇബ്‌നു നജ്ജാര്‍ (റ) തന്റെ താരീഖില്‍ അബൂബക്കര്‍ (റ) നെ തൊട്ട്‌ ഉദ്ധരണം: നബി (സ്വ) പറഞ്ഞു: ഒരാള്‍ എല്ലാ ജുമുഅ ദിവസത്തിലും മാതാപിതാക്കളുടെ അല്ലെങ്കില്‍ അവരിലൊരാളുടെ ഖബ്‌ര്‍ സന്ദര്‍ശിക്കുകയും യാസീന്‍ ഓതുകയും ചെയ്‌താല്‍ യാസീനിലെ ഓരോ അക്ഷരത്തിന്റെയും എണ്ണമനുസരിച്ച്‌ പാപമോചനം അവന്‌ നല്‍കപ്പെടുന്നതാണ്‌. (അദ്ദുര്‍റുല്‍ മന്‍സൂര്‍, മിര്‍ഖാത്ത്‌).

Saturday 14 June 2014

ഖബ്‌റിലെ ചോദ്യം


ഖബ്‌റിലെ ചോദ്യം സത്യമാണെന്നതിന്‌ ഖുര്‍ആനില്‍ തെളിവുണ്ടോ?
                   ``
പാരത്രിക ജീവിതത്തിലും ലൗകിക ജീവിതത്തിലും ഉറച്ച വചനം കൊണ്ട്‌ സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചു നിര്‍ത്തുന്നതാണ്‌'' എന്നര്‍ത്ഥം കുറിക്കുന്ന സൂറത്ത്‌ ഇബ്‌റാഹീമിലെ 27-ാം ആയത്ത്‌ ഖബ്‌റിലെ ചോദ്യം സത്യമാണെന്നതിന്‌ തെളിവാണെന്ന്‌ സര്‍വ്വ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറഞ്ഞിട്ടുണ്ട്‌. 
എത്ര തവണയാണ്‌ ഖബ്‌റില്‍ ചോദ്യമുണ്ടാവുന്നത്‌?
                  ഇമാം ഖുര്‍ത്വുബി (റ) യുടെയും ഇബ്‌നുല്‍ ഖയ്യിമിന്റെയും അഭിപ്രായം ചോദ്യം ഒരു പ്രാവശ്യമാണെന്നാണ്‌. എന്നാല്‍ അഹ്‌മദ്‌ ബ്‌നു ഹമ്പല്‍, സുഹ്‌രി, ത്വാഊസ്‌, അബൂനുഐം (റ) തുടങ്ങിയവരുടെ അഭിപ്രായം ഏഴ്‌ ദിവസം ചോദിക്കപ്പെടുമെന്നാണ്‌. ഇക്കാരണത്താലാണ്‌ സ്വഹാബാക്കള്‍ പരേതന്‌ വേണ്ടി ഏഴ്‌ ദിവസവും മറ്റുള്ളവര്‍ക്ക്‌ ഭക്ഷണം നല്‍കിപ്പോന്നത്‌. മുജാഹിദ്‌ (റ) പറയുന്നു: ഇബ്‌നു ജരീര്‍ (റ) നെ തൊട്ട്‌ ഉദ്ധരണം: വിശ്വാസിയോട്‌ ഏഴ്‌ ദിവസവും മുനാഫിഖിനോട്‌ 40 ദിവസവും ചോദിക്കപ്പെടും. 
ഒരിക്കല്‍ മൂന്ന്‌ തവണ ചോദിക്കുമെന്ന്‌ ഒരു ഹദീസില്‍ വന്നിട്ടുണ്ട്‌. അല്ലെങ്കില്‍ വ്യക്തികളിലേക്ക്‌ നോക്കി ചോദ്യസമയങ്ങളും വര്‍ദ്ധിക്കും. താഊസ്‌ (റ) പറഞ്ഞത്‌ ഖബാറാളികളെ ഏഴ്‌ ദിവസം നാശത്തില്‍ ആക്കപ്പെടും (ചോദ്യം ചോദിക്കും) എന്നാണ്‌. 
ഖബ്‌റിലെ ചോദ്യത്തിന്‌ ശേഷം വിശ്വാസിക്ക്‌ കിട്ടുന്ന അനുഗ്രഹത്തെ സംബന്ധിച്ച്‌ വീട്ടുകാരെ അറിയിക്കുന്നതിന്‌ വേണ്ടി ഖബ്‌റാളി മലക്കുകളോട്‌ സമ്മതം ചോദിക്കുമെന്നത്‌ ശരിയാണോ?
               ശരി തന്നെയാണ്‌. ഈ വിഷയം കന്‍സുല്‍ ഉമ്മാലിലും ബുശ്‌റല്‍ കഊബിലും വിവരിക്കുന്നുണ്ട്‌. 
ഖബ്‌റാളിയോട്‌ ചോദ്യം ഏത്‌ ഭാഷയിലായിരിക്കും?
                    പണ്ഡിത ഉദ്ധരണികള്‍ പരിശോധിച്ചപ്പോള്‍ മൂന്ന്‌ അഭിപ്രായങ്ങളാണ്‌ ഈ വിഷയത്തില്‍ കാണാന്‍ സാധിച്ചത്‌. ഒന്ന്‌ അറബിയില്‍, രണ്ട്‌ സുരിയാനി ഭാഷയില്‍, മൂന്ന്‌ ഓരോരുത്തരുടെയും ഭാഷയില്‍. ഇത്‌ ഹാശിയത്തുല്‍ ജമലില്‍ നോക്കിയാല്‍ കാണാം. 
ഇത്‌ സംബന്ധമായി അബ്‌ദുല്‍അസീസ്‌ ദബ്ബാഗിനോട്‌ ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരം സംഗ്രഹിക്കാം: ``ഖബ്‌റിലെ ചോദ്യം സുരിയാനി ഭാഷയിലാണ്‌. കാരണം ആ ഭാഷ മലക്കുകളുടെയും ആത്മാക്കളുടെയും ഭാഷയാണ്‌. മലക്കുകളുടെ കൂട്ടത്തില്‍ പെട്ടതാണ്‌ ഖബ്‌റില്‍ ചോദ്യം ചോദിക്കുന്ന മലക്കുകളും. മറ്റ്‌ ആത്മാക്കള്‍ സുരിയാനി ഭാഷയില്‍ സംസാരിക്കുന്നത്‌ പോലെ മയ്യിത്തിന്റെ ആത്മാവും സുരിയാനി ഭാഷയില്‍ മറുപടി നല്‍കും'' (ഇബ്‌രീസ്‌).
ഇആനത്തുത്വാലിബീനിലും മറ്റും ശരിയായ അഭിപ്രായമായി പറഞ്ഞത്‌ ഓരോരുത്തരുടെയും ഭാഷയനുസരിച്ചായിരിക്കും ചോദ്യം എന്നാണ്‌. 
ജിന്നുകളോടും ഖബ്‌റിലെ ചോദ്യം ഉണ്ടാവുമെന്ന്‌ കേട്ടിട്ടുണ്ട്‌. ശരിയാണോ?
ശരിയാണ്‌.സ്വര്‍ഗ്ഗനരകങ്ങളില്‍ പ്രവേശിക്കലും വിചാരണയും ഖബ്‌റിലെ ചോദ്യവും മറ്റും മനുഷ്യരുടേത്‌ പോലെ ജിന്നുകള്‍ക്കും ഉണ്ടാവുമെന്ന്‌ ഫതാവല്‍ ഹദീസിയ്യയില്‍ ഇബ്‌നുഹജര്‍ (റ) പറയുന്നുണ്ട്‌.
രണ്ട്‌ മലക്കുകളും കൂടിയാണോ ചോദിക്കുന്നത്‌ അതോ ഒരാളാണോ?
                              ഇത്‌ സംബന്ധമായി ഇമാം സുയൂഥി (റ) തന്റെ ശറഹുസ്സ്വുദൂറില്‍ ഇപ്രകാരമാണ്‌ പറഞ്ഞത്‌: ഖുര്‍ത്വുബി (റ) പറയുന്നു: ഒരു ഹദീസില്‍ രണ്ട്‌ മലക്കുകള്‍ ചോദിക്കും എന്നും മറ്റൊരു ഹദീസില്‍ ഒരു മലക്ക്‌ ചോദിക്കും എന്നും വന്നിട്ടുണ്ട്‌. ഇവ തമ്മില്‍ വൈരുദ്ധ്യമില്ല. കാരണം വ്യക്തികളെ പരിഗണിച്ചാണ്‌ വ്യത്യാസം. ജനങ്ങള്‍ പിരിഞ്ഞ്‌ പോകും നേരം ഒരു വ്യക്തിയുടെ അടുക്കല്‍ രണ്ട്‌ പേര്‍ ഒപ്പം എത്തുകയും രണ്ടു പേരും ഒപ്പം ചോദിക്കലും ഉണ്ടാകും. അവന്‍ ചെയ്‌തുകൂട്ടിയ തെറ്റുകള്‍ക്കനുസരിച്ചുള്ള കാഠിന്യതയാണത്‌. ചിലപ്പോള്‍ ജനങ്ങള്‍ പിരിഞ്ഞു പോകുന്നതിന്‌ മുമ്പും വരും. ചില വ്യക്തികളുടെ അടുക്കല്‍ ഒരു മലക്ക്‌ മാത്രവും വന്നേക്കാം. അവന്റെ സല്‍കര്‍മ്മത്തിന്റെ അനന്തരഫലമാണത്‌. രണ്ട്‌ പേര്‍ ഒന്നിച്ചു വരികയും ഒരാള്‍ ചോദിക്കുകയും ആവാം. പ്രസ്‌തുത ഹദീസുകള്‍ കൊണ്ടുള്ള ഉദ്ദേശ്യം ഇതാണ്‌. 
കാഫിറിനോട്‌ ഖബ്‌റില്‍ ചോദ്യമില്ലെന്നത്‌ ശരിയാണോ?
                        ഈ വിഷയത്തില്‍ പണ്ഡിതമതം വ്യത്യസ്‌തമാണ്‌. ഇബ്‌നു അബ്‌ദില്‍ ബര്‍റിന്റെ അഭിപ്രായം മുഅ്‌മിനിനോടും മുനാഫിഖിനോടും മാത്രമേ ചോദ്യമുള്ളൂ എന്നാണ്‌. എന്നാല്‍ ഇമാം ഖുര്‍ത്വുബി (റ), ഇബ്‌നുല്‍ ഖയ്യിം തുടങ്ങിയവരുടെ അഭിപ്രായം കാഫിരീങ്ങളോടും ചോദ്യമുണ്ട്‌ എന്ന്‌ തന്നെയാണ്‌. 
വ്യത്യസ്‌ത സ്ഥലങ്ങളിലായി ഒരേ സമയത്ത്‌ മറമാടപ്പെടുന്ന ആളുകള്‍ ഉണ്ടാകുമല്ലോ? അപ്പോള്‍ ഇവരോട്‌ രണ്ട്‌ മലക്കുകള്‍ ഒരേ സമയം ചോദിക്കുന്നതെങ്ങനെയാണ്‌?
                      ഇമാം ഖുര്‍ത്വുബി (റ) പറയുന്നു: ഒരൊറ്റ സമയത്തില്‍ വ്യത്യസ്‌തമായ സ്ഥലങ്ങളില്‍ മറമാടപ്പെട്ടവരോട്‌ രണ്ട്‌ മലക്കുകള്‍ എങ്ങനെയാണ്‌ ചോദിക്കുന്നതെന്ന ചോദ്യത്തിനുള്ള മറുപടി: ``ഓരോ ഖബ്‌റാളിക്കും തന്നോടാണ്‌ ചോദിക്കപ്പെടുന്നതെന്ന്‌ തോന്നിപ്പിക്കപ്പെടും വിധം മലക്കുകളുടെ ശരീര വലിപ്പം അതിന്‌ സാധ്യമാണ്‌.''. ഇമാം സുയൂഥി (റ) പറയുന്നു: എനിക്ക്‌ പറയാനുള്ളത്‌ സംരക്ഷകരായ മലക്കുകള്‍ ധാരാളമുള്ളത്‌ പോലെ ചോദ്യം ചോദിക്കുന്നതിന്‌ വേണ്ടി തയ്യാറാക്കപ്പെട്ട മലക്കുകള്‍ പലരാണെന്ന്‌ വെക്കണം. ഈ അഭിപ്രായം ശാഫിഈ പണ്ഡിതരില്‍ പെട്ട ഹലീമി പറഞ്ഞതായി പിന്നീട്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. അദ്ദേഹം പറയുന്നു: ചോദ്യം കൊണ്ട്‌ ഏല്‍പിക്കപ്പെട്ട മലക്കുകള്‍ ധാരാളം സംഘമുണ്ട്‌. ചിലര്‍ക്ക്‌ മുന്‍കര്‍ എന്നും മറ്റു ചിലര്‍ക്ക്‌ നകീര്‍ എന്നും പറയും (ശറഹുസ്സ്വുദൂര്‍ 144).
മുഅ്‌മിനീങ്ങളോട്‌ ചോദിക്കുന്ന മലക്കുകള്‍ക്ക്‌ വേറെ പേരുണ്ടെന്നത്‌ ശരിയാണോ?
                      ശാഫിഈ പണ്ഡിതരില്‍ പെട്ട ഇബ്‌നു യൂനുസ്‌ പറയുന്നത്‌ മുഅ്‌മിനീങ്ങളോട്‌ ചോദിക്കുന്ന മലക്കുകളുടെ പേര്‍ മുബശ്ശിര്‍ എന്നും ബശീര്‍ എന്നുമാണ്‌ (ശറഹുസ്സ്വുദൂര്‍ 44).
മറ്റൊരു സ്ഥലത്തേക്ക്‌ കൊണ്ടുപോയി മറമാടാന്‍ വേണ്ടി പെട്ടിയിലാക്കപ്പെട്ട മയ്യിത്തിനോട്‌ മറമാടാതെ ചോദിക്കപ്പെടുകയില്ലെന്നത്‌ ശരിയാണോ?
ശരിയാണെന്ന്‌ ശറഹുസ്സ്വുദൂര്‍ 146 ല്‍ കാണാം.
കള്ള്‌ കുടിച്ച്‌ മസ്‌തായി മരണപ്പെട്ട വ്യക്തി മസ്‌തുള്ളവനായിട്ടാണ്‌ മലക്കുകളെ കാണുക എന്നത്‌ ശരിയാണോ?
                       അനസ്‌ (റ) നെ തൊട്ട്‌ ഉദ്ധരണം: അവന്‍ മരണത്തിന്റെ മലക്കിനെ കാണുന്നതും മുന്‍കര്‍ നകീറിനെ കാണുന്നതും മസ്‌തുള്ളവനായിട്ടായിരിക്കും (ശറഹുസ്സ്വുദൂര്‍ 146)

ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ മരണപ്പെട്ടവര്‍ക്ക്‌ ഖബ്‌റില്‍ ചോദ്യം ഇല്ല എന്നുള്ളത്‌ ശരിയാണോ?

ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ മരണപ്പെട്ടവര്‍ക്ക്‌ ഖബ്‌റില്‍ ചോദ്യം ഇല്ല എന്നുള്ളത്‌ ശരിയാണോ?
                 ശരിയാണ്‌. ഖുര്‍ആന്‍ അവതീര്‍ണ്ണമായ ലൈലത്തുല്‍ ഖദ്‌റിലും പെരുന്നാള്‍ പോലെ ശ്രേഷ്‌ഠമാക്കപ്പെട്ട സമയങ്ങിലും മരണപ്പെട്ടവരുടെ ഖബ്‌റിലെ ചോദ്യം ഉയര്‍ത്തപ്പെടുമെന്നും പിന്നീട്‌ ഉണ്ടാവാനും സാധ്യത ഇല്ലെന്നും റൂഹുല്‍ ബയാനില്‍ കാണാം. 

Monday 14 April 2014

അനന്തരാവകാശികള്‍

അനന്തരാവകാശികള്‍
അനന്തരാവകാശ നിയമങ്ങളെ കുറിച്ച്‌ ഖുര്‍ആനിലും ഹദീസിലും പ്രതിപാദനമുണ്ടോ?
തീര്‍ച്ചയായും ഖുര്‍ആന്‍ ശരീഫും തിരുനബി (സ്വ) യുടെ ഹദീസുകളും മറ്റും അനന്തരാവകാശ നിയമങ്ങളെ കുറിച്ച്‌ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്‌.
അനന്തരാവകാശ നിയമങ്ങള്‍ പഠിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു ഹദീസ്‌ വിശദീകരിക്കാമോ?
ദീനീവിജ്ഞാനം ഭൂലോകത്ത്‌ നിന്നും ഉയര്‍ത്തപ്പെടുകയും കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. രണ്ടാളുകള്‍ ഒരനന്തരവകാശ നിയമത്തില്‍ തര്‍ക്കിക്കുമ്പോള്‍ അവര്‍ക്കിടയില്‍ തീരുമാനം എടുക്കാന്‍ കെല്‍പ്പുള്ളവര്‍ ഉണ്ടാവുകയില്ല. 
ഈ അറിവ്‌ വിജ്ഞാനത്തിന്റെ പകുതിയാണെന്നും ഖിയാമം നാളാവുമ്പോള്‍ ആദ്യം ഉയര്‍ത്തപ്പെടുന്ന അറിവ്‌ ഇതാണെന്നതും ശരിയാണോ?
ശരിയാണ്‌. ഇത്‌ സംബന്ധമായി ഇബ്‌നുമാജ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസ്‌ ശ്രദ്ധിക്കുക. ``നിങ്ങള്‍ അനന്തരാവകാശ നിയമങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. കാരണം അത്‌ വിജ്ഞാനത്തിന്റെ പകുതിയാണ്‌. വേഗത്തില്‍ മറന്നു പോവുന്നതും എന്റെ സമുദായത്തില്‍ നിന്നും ആദ്യം ഉയര്‍ത്തപ്പെടുകയും ചെയ്യുന്ന വിജ്ഞാനവുമാണത്‌''.
ചില കാര്യങ്ങളാല്‍ അനന്തരാവകാശം തടയപ്പെടുമെന്നത്‌ ശരിയാണോ?ഏതാണവ?
ശരിയാണ്‌. അനന്തരാവകാശം തടയുന്ന കാര്യങ്ങള്‍ മൂന്നാണ്‌. 
1.
അനന്തരാവകാശി പൂര്‍ണ്ണമോ ഭാഗികമോ ആയ അടിമയായിരിക്കുക.
2.
കൊലപാതകം : ഒരാള്‍ തന്റെ പിതാവിനെ അല്ലെങ്കില്‍ മകനെ അല്ലെങ്കില്‍ ഭാര്യയെ വധിച്ചാല്‍ കൊല ചെയ്യപ്പെട്ടവന്റെ അനന്തര സ്വത്തില്‍ നിന്നും ഒന്നും തന്നെ ഘാതകന്‌ ലഭിക്കുകയില്ല. 
3.
മതം വ്യത്യസ്‌തമാകല്‍ : ഉദാഹരണത്തിന്‌ ഒരാള്‍ മരണപ്പെട്ടപ്പോള്‍ അയാളുടെ മകന്‍ അമുസ്‌ലിമാണെങ്കില്‍ മകന്‌ അനന്തരാവകാശം കിട്ടുകയില്ല. 
അനന്തരാവകാശികള്‍ ആരൊക്കെയാണ്‌?
15
പുരുഷന്മാരും 10 സത്രീകളുമാണ്‌ അനന്തരാവകാശികളായി ഇസ്‌ലാം ഗണിച്ചിട്ടുള്ളത്‌.
പുരുഷന്മാര്‍ : 1.മകന്‍ 2. മകന്റെ മകന്‍ (മകന്റെ മകന്റെ മകന്‍.. ഇങ്ങനെ താഴോട്ട്‌)3. പിതാവ്‌ 4. പിതാവിന്റെ പിതാവ്‌ (പിതാവിന്റെ പിതാവിന്റെ പിതാവ്‌..ഇങ്ങനെ മേലോട്ട്‌) 5. ഒരേ മാതാവിനും പിതാവിനും പിറന്ന സഹോദരന്‍ 6. പിതാവ്‌ മാത്രം ഒത്ത സഹോദരന്‍ 7. മാതാവ്‌ മാത്രം ഒത്ത സഹോദരന്‍ 8. മാതാവും പിതാവും ഒത്ത സഹോദരന്റെ പുത്രന്‍ 9. പിതാവൊത്ത സഹോദരന്റെ മകന്‍ 10. മാതാവും പിതാവുമൊത്ത പിതൃവ്യന്‍ 11. പിതാവൊത്ത പിതൃവ്യന്‍ 12. മാതാപിതാവൊത്ത പിതൃവ്യന്റെ മകന്‍ 13. പിതാവൊത്ത പിതൃവ്യന്റെ മകന്‍ 14. ഭര്‍ത്താവ്‌ 15. അടിമയെ മോചിപ്പിച്ചവന്‍
സ്‌ത്രീകള്‍: 1. മകള്‍ 2. മകന്റെ മകള്‍ (മകന്റെ മകന്റെ മകള്‍ ...ഈ നിലയില്‍ താഴോട്ട്‌) 3. മാതാവ്‌ 4. മാതാവിന്റെ മാതാവ്‌ (ഈ രൂപത്തില്‍ മേലോട്ട്‌) 5. പിതാവിന്റെ മാതാവ്‌ (ഈ മാതാവിന്റെ മാതാവ്‌.. എന്നിങ്ങനെ മേലോട്ട്‌) 6. മാതാവും പിതാവും ഒന്നായ സഹോദരി 7. പിതാവ്‌ മാത്രം ഒന്നായ സഹോദരി 8. മാതാവ്‌ മാത്രം ഒത്ത സഹോദരി 9. ഭാര്യ 10. അടിമയെ മോചിപ്പിച്ചവള്‍ (ഇആനത്ത്‌).
ഒരാള്‍ (ഭാര്യ) മരണപ്പെട്ടപ്പോള്‍ അനന്തരം കിട്ടാവുന്ന പുരുഷന്മാരും ജീവിച്ചിരിക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും അനന്തരാവകാശം ലഭിക്കുകയില്ലെന്നത്‌ ശരിയാണോ?
ശരിയാണ്‌. ചിലര്‍ ഉണ്ടാകുമ്പോള്‍ മറ്റു ചിലര്‍ക്ക്‌ അനന്തരം ഇല്ല (മകന്‍ ഉണ്ടായാല്‍ മകന്റെ മകന്‌ കിട്ടുകയില്ല. പിതാവ്‌ ഉണ്ടായാല്‍ പിതാവിന്റെ പിതാവിന്‌ അനന്തരം ഇല്ല) അഥവാ മേല്‍പ്പറഞ്ഞ പുരുഷന്മാരില്‍ നിന്നും ആകെ മന്ന്‌ പേര്‍ മാത്രമായിരിക്കും സ്വത്തിന്‌ അവകാശി. 1. മകന്‍ 2. പിതാവ്‌ 3. ഭര്‍ത്താവ്‌ (ഇആനത്ത്‌).
ആരാലും തടയപ്പെടാത്ത സ്‌ത്രീകള്‍ ആരൊക്കെയാണ്‌?
മകള്‍, മകന്റെ മകള്‍, ഉമ്മ, ഭാര്യ, മാതാവും പിതാവുമൊത്ത സഹോദരി (ഇആനത്ത്‌).
അഥവാ പിതാവ്‌, മകന്‍, ഭര്‍ത്താവ്‌ എന്നീ മൂന്ന്‌ പുരുഷന്മാരുടെയും മാതാവ്‌, മകള്‍, ഭാര്യ എന്നീ മൂന്ന്‌ സ്‌ത്രീകളുടെയും അനന്തരാവകാശം തടയപ്പെടുകയില്ല. 
അവകാശികളെ എത്രയായി തരം തിരിക്കാം?
രണ്ടായി തരം തിരിക്കാം. 1. ഫര്‍ള്വുകാര്‍ (അഥവാ എട്ടിലൊന്ന്‌, രണ്ടിലൊന്ന്‌ എന്നിങ്ങനെ നിശ്ചിത ഓഹരിയുടെ അവകാശികള്‍)
2.
അസ്വബക്കാര്‍ : അഥവാ നിശ്ചിത ഓഹരിക്കാരുടെ അവകാശങ്ങള്‍ കഴിഞ്ഞ്‌ ബാക്കി മുഴുവന്‍ സ്വത്തോ നിശ്ചിത ഓഹരിക്കാരില്ലെങ്കില്‍ സ്വത്ത്‌ മുഴുവനായിട്ടോ ലഭിക്കുന്നവര്‍. അഥവാ നിശ്ചിത ഓഹരി ഇല്ലാത്തവര്‍.
ഏതെല്ലാം ഓഹരികളാണ്‌ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളത്‌?
ആകെ സ്വത്തിന്റെ പകുതി, നാലിലൊന്ന്‌, എട്ടിലൊന്ന്‌, മൂന്നില്‍ രണ്ട്‌, മൂന്നിലൊന്ന്‌, ആറിലൊന്ന്‌ (ഫത്‌ഹുല്‍ മുഈന്‍)
അനന്തരാവകാശം തടയപ്പെടല്‍ എത്ര തരത്തിലാണ്‌?
രണ്ട്‌ തരത്തില്‍. 1. ഹജ്‌ബുല്‍ ഹിര്‍മാന്‍ (പൂര്‍ണ്ണമായും തടയപ്പെടല്‍). 2. ഹജ്‌ബുല്‍ നുഖ്‌സ്വാന്‍ അഥവാ ഭാഗികമായി തടയപ്പെടല്‍. 
മാതാവിന്റെ പിതാവ്‌, മകളുടെ സന്താനങ്ങള്‍ എന്നിങ്ങനെ അടുത്ത ബന്ധുക്കാര്‍ക്ക്‌ ഓഹരി ഇല്ലേ?
ഇല്ല. ഇവര്‍ ദവുല്‍ അര്‍ഹാം (അടുത്ത ബന്ധുക്കള്‍) എന്നാണ്‌ അറിയപ്പെടുന്നത്‌. അഥവാ നിശ്ചിത ഓഹരിക്കാരും അസ്വബക്കാരും അല്ലാത്ത അടുത്ത ബന്ധുക്കള്‍. ഒരാള്‍ മരണപ്പെട്ടപ്പോള്‍ ഓഹരിക്കാരോ അസ്വബക്കാരോ ഇല്ലെങ്കില്‍ അടുത്ത ബന്ധുക്കളായ ദവുല്‍ അര്‍ഹാമുണ്ടെങ്കില്‍ അനന്തരാവകാശം ഇല്ലെന്നാണ്‌ ശാഫിഈ മദ്‌ഹബ്‌. ആ മുതല്‍ ബൈത്തുല്‍ മാലിലേക്ക്‌ നീക്കം ചെയ്യണം. 
ദവുല്‍ അര്‍ഹാം എത്ര പേരാണ്‌?
11
പേരാണ്‌. 1. മകളുടെ സന്താനങ്ങള്‍ 2. സഹോദരിയുടെ സന്താനങ്ങള്‍ 3. സഹോദരന്റെ മകള്‍ 4. പിതൃവ്യന്റെ പെണ്‍മക്കള്‍ 5. മരണപ്പെട്ട വ്യക്തിയുടെ പിതാവിന്റെ മാതാവൊത്ത സഹോദരന്‍ 6. മാതൃസഹോദരന്‍ 7. മാതൃസഹോദരി 8. പിതൃസഹോദരി 9. മാതാവിന്റെ പിതാവ്‌ 10. മാതാവിന്റെ പിതാവിന്റെ മാതാവ്‌ 11. ഉമ്മയൊത്ത സഹോദരന്റെ സന്താനങ്ങള്‍.
പരസ്‌പരം അനന്തരമെടുക്കുന്നവര്‍ ഒരു അപകടത്തില്‍ മരണപ്പട്ടാല്‍ എങ്ങനെയാണ്‌ സ്വത്ത്‌ ഓഹരി ചെയ്യേണ്ടത്‌?
പരസ്‌പരം അനന്തരം എടുക്കുന്ന വ്യക്തികള്‍ -ഉദാഹരണത്തിന്‌ മകന്‍-പിതാവ്‌, ഭാര്യ-ഭര്‍ത്താവ്‌ എന്നിങ്ങനെ - ഒരു അപകടത്തില്‍ കൂട്ടമരണം സംഭവിക്കുകയും ആര്‌ ആദ്യം മരിച്ചു എന്നറിയാതെ വരികയും ചെയ്‌താല്‍ മരണപ്പെട്ടവര്‍ പരസ്‌പരം അനന്തരം എടുക്കുകയില്ല. അവരുടെ സ്വത്ത്‌ ജീവിച്ചിരിക്കുന്ന അവകാശികള്‍ക്ക്‌ ഉള്ളതാണ്‌. മരണം വ്യത്യസ്‌ത സമയങ്ങളിലാണെന്ന്‌ ബോധ്യപ്പെടുകയും ആദ്യം മരിച്ചയാള്‍ ആരെന്ന്‌ വ്യക്തമാകുകയും ചെയ്‌താല്‍ ആദ്യം മരിച്ചയാളുടെ അനന്തരസ്വത്തില്‍ രണ്ടാമത്‌ മരണപ്പെട്ടയാള്‍ അവകാശിയാകും. രണ്ടാമത്‌ മരിച്ചയാളുടെ അവകാശത്തിന്‌ ആദ്യം മരണപ്പെട്ടയാള്‍ അര്‍ഹനാവുകയില്ല.
അലി (റ) ന്റെ മകള്‍ ഉമ്മുകുല്‍സുമും (റ) മകന്‍ സൈദും ഒരേ ദിവസമാണ്‌ മരണപ്പെട്ടതെന്നും ആദ്യം മരണപ്പെട്ടത്‌ ആരെന്ന്‌ മനസ്സിലാക്കാത്തത്‌ കൊണ്ട്‌ മഹതിയുടെ സ്വത്തില്‍ മകനോ മകന്റെ സ്വത്തില്‍ മഹതിയോ അനന്തരാവകാശിയായില്ലെന്ന്‌ ഹാകിം റിപ്പോര്‍ട്ട്‌ ചെയ്‌ത സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്‌. (അസ്‌നല്‍ മത്വാലിബ്‌)
പരസ്‌പരം അനന്തരം എടുക്കുന്നവര്‍ പിണങ്ങിക്കഴിഞ്ഞവരാണെങ്കില്‍ ഒരാള്‍ മരിച്ചാല്‍ അയാള്‍ സ്വത്തിന്‌ അവകാശിയാകുമോ?
പിണക്കം അനന്തരത്തെ തടയുന്ന ഒന്നല്ല. 
ബിഗ്‌യയില്‍ പറയുന്ന ഒരു മസ്‌അല ശ്രദ്ധിക്കുക: ഒരാള്‍ ഒരു സ്‌ത്രീയെ വിവാഹം ചെയ്‌തു. ഇവളുടെ ശരീരം അവന്‌ തയ്യാറാക്കി കൊടുത്തില്ല. അങ്ങനെ രണ്ടാലൊരാള്‍ മരണപ്പെട്ടാല്‍ ജീവിച്ചിരിക്കുന്നയാള്‍ അനന്തരം എടുക്കും (ബിഗ്‌യ 181).

അഖീഖ അറുത്ത്‌ കൊടുക്കുന്നവര്‍ക്ക്‌ അതില്‍ നിന്ന്‌ ഭക്ഷിക്കാമോ?


അഖീഖ അറുത്ത്‌ കൊടുക്കുന്നവര്‍ക്ക്‌ അതില്‍ നിന്ന്‌ ഭക്ഷിക്കാമോ?

                 ഈ വിഷയത്തില്‍ ഉളുഹിയ്യത്തിന്റെ നിയമം തന്നെയാണ്‌ അഖീഖയുടേയും (അസ്‌നല്‍ മത്വാലിബ്‌, മിന്‍ഹാജ്‌). അപ്പോള്‍ നേര്‍ച്ചയാക്കപ്പെട്ടതല്ലെങ്കില്‍ ഭക്ഷിക്കാവുന്നതാണ്‌. ബറക്കത്തിന്‌ വേണ്ടി അല്‍പം മാത്രമെടുത്ത്‌ ബാക്കി മുഴുവന്‍ ധര്‍മ്മം ചെയ്യലാണ്‌ ഏറ്റവും ഉത്തമം. എടുക്കുന്നത്‌ കരളില്‍ നിന്നാവലും അഖീഖയുടെ മൂന്നില്‍ ഒരു ഭാഗത്തേക്കാള്‍ കവിയാതിരിക്കലും ശ്രേഷ്‌ഠമാണ്‌. നേര്‍ച്ചയാക്കപ്പെട്ടതാണെങ്കില്‍ അറുക്കുന്നവനും അവന്റെ ആശ്രിതരും അതില്‍ നിന്ന്‌ ഒന്നും എടുക്കാന്‍ പാടില്ല. അത്‌ മുഴുവനും പാവപ്പെട്ടവര്‍ക്ക്‌ ധര്‍മ്മം ചെയ്യേണ്ടതാണ്‌. (ഫത്‌ഹുല്‍ മുഈന്‍).

ജംഉം ഖസ്‌റും

കപ്പല്‍ ജോലിക്കാരന്റെ ജംഉം ഖസ്‌റും

                 ഇസ്‌ലാം ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും മതമാണ്‌. ദുരിതങ്ങളും ദുരന്തങ്ങളം സംഭവിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ പ്രത്യേകം പരിഗണിച്ച്‌ സമാശ്വാസവും ലഘൂകരണവും നല്‍കി ഉമ്മത്തിന്‌ വിശാലതയുടെ വാതായനങ്ങള്‍ തുറന്നു കൊടുക്കുന്ന പ്രവണത ഇസ്‌ലാമിലെ നിയമസംഹിതകളില്‍ ധാരാളം കാണാം. ഈ ഇനത്തില്‍ ശ്രദ്ധേയമായ ഒന്നാണ്‌ യാത്രാ വേളകളിലെ ഫര്‍ള്വ്‌ നിസ്‌കാരങ്ങളില്‍ ജംഉം ഖസ്‌റും അനുവദനീയമാക്കിയ ഫിഖ്‌ഹ്‌ നിയമം.
 
തിരുദൂതര്‍ (സ്വ) ഉണര്‍ത്തി: ``യാത്ര ദുരിതമാണ്‌''. അതായത്‌ സ്വദേശം വിട്ടുള്ള പ്രയാണങ്ങള്‍, അപരിചിത സ്ഥലത്ത്‌ കൂടിയുള്ള സഞ്ചാരം, മുന്നറിവില്ലാത്ത സഹയാത്രികര്‍, ഏകാന്തത, അവശ്യവസ്‌തുക്കളുടെ ദൗര്‍ലഭ്യത എന്നിത്യാദി കാര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു സാധാരണക്കാരന്‍ മാനസികമായി പരിഭ്രമചിത്തനാകുമെന്നതില്‍ സന്ദേഹമില്ല.
ഈ സാഹചര്യങ്ങള്‍ മുഖവിലക്കെടുത്ത്‌ അവന്റെ യാത്ര സന്തോഷകരവും ആരാധനകള്‍ സംതൃപ്‌തവുമായിത്തീരുന്നതിന്‌ യാത്രക്കാരന്‌ സോപാധികമായി നല്‍കിയ ഇളവുകളാണ്‌ ജംഉം ഖസ്‌റും. 
അതിന്റെ ഉപാധികള്‍ അനുവദനീയമായ യാത്രയാവുക, വ്യക്തമായ ഉദ്ദേശ്യത്തിന്‌ വേണ്ടിയാവുക, കൃത്യമായ ലക്ഷ്യസ്ഥാനമുണ്ടാവുക, നിശ്ചിത ദൂര പരിധിയുള്ള ദീര്‍ഘയാത്രയാവുക എന്നിവയാണ്‌.
അനുവദനീയമായ യാത്ര എന്നാല്‍ യാത്രാ ലക്ഷ്യം ഹലാലായതായിരിക്കണം. അഥവാ നിര്‍ബന്ധമോ സുന്നത്തോ ആയ കര്‍മ്മങ്ങള്‍ക്ക്‌ വേണ്ടിയുള്ള യാത്ര, കച്ചവടം, ചികിത്സ, വ്യവഹാരം തുടങ്ങിയ ആവശ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള യാത്ര. ഇതെല്ലാം അനുവദനീയമായ യാത്രയുടെ ഗണത്തില്‍ പെടും. 
രക്ഷിതാക്കളുടെ സമ്മതമില്ലാത്ത സന്താനങ്ങളുടെ യാത്രയും ഭര്‍ത്താവിന്റെ അനുമതി കൂടാതെയുള്ള ഭാര്യയുടെ യാത്രയും വിവാഹബന്ധം ഹറാമായ രക്തബന്ധമുള്ള പുരുഷന്റെയോ ഭര്‍ത്താവിന്റെയോ സാന്നിദ്ധ്യമില്ലാതെയുള്ള സ്‌ത്രീകളുടെ യാത്രയും ഹറാമായ യാത്രയുടെ ഇനത്തില്‍ പെടും. എന്നാല്‍ വിശ്വസ്‌തായ സ്‌ത്രീയോട്‌ കൂടെയോ സ്വശരീരത്തിന്റെ മേല്‍ നിര്‍ഭയമുണ്ടെങ്കില്‍ തനിച്ചോ നിര്‍ബന്ധമായ ഹജ്ജ്‌ നിര്‍വ്വഹിക്കാനുള്ള യാത്രയും സ്‌ത്രീകള്‍ക്ക്‌ അനുവദനീയമാണ്‌. കടം കൊടുക്കാനുള്ള വ്യക്തി കടം കൊടുക്കപ്പെടേണ്ടയാളുടെ സമ്മതം വാങ്ങാതെയുള്ള യാത്രയും നിരോധിക്കപ്പെട്ട യാത്രയുടെ പട്ടികയിലാണ്‌. അപ്പോള്‍ ഹലാലായ യാത്ര എന്നാല്‍ യാത്രയുടെ മുഴുവന്‍ നിബന്ധനകളും ഒത്തുകൂടിയതായിരിക്കണം എന്ന്‌ത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌.
ഈ നിബന്ധനകള്‍ ഒത്ത യാത്രാവാഹനത്തിലെ യാത്രക്കാരെ പോലെ ജോലിക്കാര്‍ക്കും ഖസ്‌റും ജംഉം അനുവദനീയമാണ്‌. ഏകദേശം 132 കിലോമീറ്ററാണ്‌ ദീര്‍ഘയാത്രയില്‍ ജംഉം ഖസ്‌റും അനുവദനീയമാകുന്ന ദൂരപരിധി. എന്നാല്‍ ഏകദേശം 200 കി.മീറ്റര്‍ അധികമുള്ള യാത്രയില്‍ നാല്‌ റക്‌അത്ത്‌ പൂര്‍ത്തിയാക്കി നിസ്‌കരിക്കുന്നതിനേക്കാള്‍ രണ്ട്‌ റക്‌അത്ത്‌ ഖസ്‌റാക്കി നിസ്‌കരിക്കലാണ്‌ ഉത്തമം. അപ്പോഴും ജംആക്കല്‍ അനുവദനീയം തന്നെയാണ്‌. 
കപ്പല്‍ ജോലിക്കാരും കപ്പല്‍ യാത്രക്കാരെ പോലെ തന്നെ ജംഇന്റെയും ഖസ്‌റിന്റെയും ആനുകൂല്യത്തിന്‌ അര്‍ഹതപ്പെട്ടവരാണ്‌. എന്നാല്‍ മൂന്ന്‌ മര്‍ഹല (ഏകദേശം 200 കി.മീറ്റര്‍) ക്കധികം ദൂരമുള്ള യാത്രക്കാര്‍ക്ക്‌ ഖസ്‌ര്‍ പുണ്യമാണെങ്കിലും സ്വകുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന കപ്പിത്താനെ പോലെയുള്ള കപ്പല്‍ ജീവനക്കാര്‍ക്കും സ്വദേശമില്ലാത്തെ സ്ഥിര യാത്രക്കാരനും നാല്‌ റക്‌അത്ത്‌ പൂര്‍ത്തിയാക്കി നിസ്‌കരിക്കുന്നതാണ്‌ ഉത്തമം. 

Saturday 8 March 2014

ഇദ്ദ


ഇദ്ദ

ഭര്‍ത്താവ്‌ മരണപ്പെട്ടവള്‍ ഇദ്ദ ഇരിക്കുക എന്നാല്‍ എന്താണ്‌?
               ഗര്‍ഭാശയം ശൂന്യമാണെന്ന്‌ അറിയാനോ അതല്ലെങ്കില്‍ തഅബ്ബുദ്‌ (ബുദ്ധിക്കും യുക്തിക്കും അതീതമായ മതകല്‍പന) എന്ന നിലയിലോ ഭര്‍ത്താവിന്റെ വേര്‍പാടില്‍ ദുഃഖിതയായി നാല്‌ മാസവും പത്ത്‌ ദിവസവും നിശ്ചിത നിബന്ധനകള്‍ക്ക്‌ വിധേയമായി കഴിഞ്ഞ്‌ കൂടുന്നതിനാണ്‌ ഇദ്ദ എന്ന്‌ പറയുന്നത്‌ (ഫത്‌ഹുല്‍ മുഈന്‍).
ഭര്‍ത്താവ്‌ മരണപ്പെട്ട സ്‌ത്രീ എത്ര ദിവസം ഇദ്ദ ഇരിക്കണം?
                   ഭര്‍ത്താവ്‌ മരണപ്പെട്ട സ്‌ത്രീ ഗര്‍ഭിണിയാണെങ്കില്‍ പ്രസവം വരെ ഇദ്ദയിരിക്കണം. ഗര്‍ഭിണിയല്ലെങ്കില്‍ നാല്‌ മാസവും പത്ത്‌ ദിവസവും ഇദ്ദയിരിക്കണം. (അസ്‌നല്‍ മതാലിബ്‌).
കല്ലായി കോലം മറിക്കപ്പെട്ട ഭര്‍ത്താവിന്റെ പേരില്‍ ഇദ്ദ ഇരിക്കണോ?
മരണത്തിന്റെ ആശയത്തില്‍ പെട്ടതാണ്‌ കല്ലായി കോലം മറിക്കല്‍. (അസ്‌നല്‍ മതാലിബ്‌).
മാസം പരിഗണിക്കുന്നത്‌ ഇംഗ്ലീഷ്‌ കണക്കാണോ അറബി കണക്കാണോ?
             അറബി കണക്ക്‌ പ്രകാരമാണ്‌. അഥവാ ചന്ദ്ര മാസ കണക്ക്‌ പ്രകാരം. 

ഭര്‍ത്താവ്‌ മരണപ്പെട്ടവള്‍ ഇദ്ദ ഇരിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
              ഭംഗിയുള്ള വസ്‌ത്രങ്ങളും സുഗന്ധങ്ങളും രാത്രിയിലാണെങ്കില്‍ പോലും ഒഴിവാക്കണം. സ്വര്‍ണ്ണം, വെള്ളി, ചെമ്പ്‌ തുടങ്ങി ലോഹങ്ങള്‍ കൊണ്ടോ മറ്റോ നിര്‍മ്മിതമായ ഏത്‌ ആഭരണങ്ങളും ഒഴിവാക്കണം. ചെറിയ മോതിരമായാലും പുറത്ത്‌ വെളിവാകാത്ത തരത്തില്‍ വസ്‌ത്രത്തിന്‌ താഴെയാണെങ്കിലും അവ ഒഴിവാക്കണം. കറുത്തവളാണെങ്കിലും ശരി കണ്ണെഴുതല്‍, സുറുമ ഇടല്‍ ഒഴിവാക്കണം. തലമുടിയിലും താടിരോമമുണ്ടെങ്കില്‍ അതിലും എണ്ണ തേക്കാന്‍ പാടില്ല. തലയല്ലാത്ത മറ്റു സ്ഥലങ്ങളില്‍ എണ്ണ തേക്കല്‍ കുഴപ്പമില്ല. ഭര്‍ത്താവ്‌ മരണപ്പെടുമ്പോള്‍ അവളുണ്ടായിരുന്ന ഭവനത്തില്‍ തന്നെ കഴിഞ്ഞുകൂടണം. സ്വശരീരം തന്റെ കുട്ടി, സമ്പത്ത്‌, എന്നിവയുടെ മേല്‍ ഭയപ്പെട്ടതിന്റെ പേരിലോ വീട്‌ പൊളിയല്‍, തീ പിടിത്തം, കള്ളന്റെ ശല്യം, അയല്‍വാസികള്‍ മുഖേനെയുള്ള ബുദ്ധിമുട്ട്‌ തുടങ്ങിയ കാരണങ്ങളാല്‍ ഇദ്ദക്കാരിക്ക്‌ വീട്‌ മാറിത്താമസിക്കല്‍ അനുവദനീയമാണ്‌ (തുഹ്‌ഫ, ഫത്‌ഹുല്‍ മുഈന്‍).
ആരേയും കാണാത്ത രൂപത്തില്‍ ഇടുങ്ങിയ മുറിയില്‍ കഴിഞ്ഞു കൂടുന്ന രൂപം ഇദ്ദയ്‌ക്കുണ്ടോ?
             ഈ രൂപം ഇസ്‌ലാമിലില്ല. എന്നാല്‍ ജാഹിലിയ്യ കാലത്ത്‌ ഭര്‍തൃ വിയോഗ ഇദ്ദക്ക്‌ വിചിത്രമായ ചില രൂപങ്ങള്‍ ഉണ്ടായിരുന്നതായി ഹദീസ്‌ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്‌. ഭര്‍ത്താവ്‌ മരണപ്പെട്ടവള്‍ ഒരു ഇടുങ്ങിയ മുറിയില്‍ പ്രവേശിക്കും. ഏറ്റവും മോശമായ വസ്‌ത്രം മാത്രമേ ധരിക്കാവൂ. ഇങ്ങനെ ഒരു വര്‍ഷം ആ ഇടുങ്ങിയ മുറിയില്‍ കഴിയണം. വര്‍ഷം തികയുമ്പോള്‍ കഴുതയെയോ ആടിനെയോ പക്ഷിയെയോ അവള്‍ക്ക്‌ നല്‍കപ്പെടും. അവകളെ തടവി അല്ലെങ്കില്‍ അവകളെ കൊണ്ട്‌ അവളുടെ ശരീരം തടവി അതല്ലെങ്കില്‍ അവകളെ കൊണ്ട്‌ അവളുടെ നഗ്നതയില്‍ സ്‌പര്‍ശിച്ച്‌ ഇദ്ദ തീര്‍ക്കും. ഇതിന്‌ ശേഷം അവള്‍ പുറത്തു വരുമ്പോള്‍ ഒട്ടകത്തിന്റെയോ മറ്റു ജീവിയുടെയോ ഉണക്കക്കാഷ്‌ടം അവള്‍ക്ക്‌ കൊടുക്കപ്പെടുകയും അവള്‍ അത്‌ തന്റെ മുന്നിലേക്ക്‌ എറിയും. ഇതോടെ അവളുടെ ഇദ്ദ അവസാനിക്കും. ഇതായിരുന്ന ജാഹിലിയ്യ കാലഘട്ടത്തിലെ ഭര്‍തൃവിയോഗ ഇദ്ദ. മുമ്പൊക്കെ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരണം വരിക്കണമെന്ന `സതി' എന്ന ദുരാചാരവും നില നിന്നിരുന്നുവല്ലോ? ഇതിനെ അപേക്ഷിച്ച്‌ ഇസ്‌ലാമിന്റെ ഇദ്ദ എത്ര ലളിതമാണ്‌. 
ഭര്‍ത്താവിന്റെ മരണത്താല്‍ ഇദ്ദ ഇരിക്കുന്ന സ്‌ത്രീ മൈലാഞ്ചി ഇടല്‍ തെറ്റാണോ?
          തെറ്റാണെന്ന്‌ ശര്‍ഹുല്‍ മുഹദ്ദബില്‍ ഇമാം നവവി (റ) പറഞ്ഞിട്ടുണ്ട്‌.
എന്താണ്‌ ഇഹ്‌ദാദ്‌?
               ഭര്‍ത്താവ്‌ മരണപ്പെട്ട സ്‌ത്രീ ഭംഗിയാകല്‍, സുഗന്ധം ഉപയോഗിക്കല്‍, ആഭരണമണിയല്‍, ഭംഗിയുള്ള വസ്‌ത്രം ധരിക്കല്‍, മൈലാഞ്ചിയിടല്‍, സുറുമയിടല്‍, കണ്‍മഷിയിടല്‍ തുടങ്ങിയവ ഒഴിവാക്കുന്നതിനാണ്‌ ഇഹ്‌ദാദ്‌ എന്ന്‌ പറയുന്നത്‌. ഇതിന്‌ ചടഞ്ഞിരിക്കല്‍ എന്നും പറയാം.
ചടഞ്ഞിരിക്കേണ്ട സ്‌ത്രീ കന്യകയോ ചെറുപ്പമോ ആയാലും വിധി ഒന്നാണോ?
ഭര്‍ത്താവുമായി ലൈംഗികമായി ബന്ധപ്പെട്ടാലും ഇല്ലെങ്കിലും ചെറുപ്പമായാലും അല്ലെങ്കിലും എല്ലാം വിധി ഒന്ന്‌ തന്നെയാണ്‌ (ശറഹ്‌മുസ്‌ലിം).
ഭര്‍ത്താവിന്റെ പേരിലുള്ള ഇഹ്‌ദാദിന്റെ വിധി എന്ത്‌?
അത്‌ നിര്‍ബന്ധമാണ്‌. (ശര്‍ഹ്‌ മുസ്‌ലിം)
ഭംഗിയാകല്‍ ഒഴിവാക്കുന്നത്‌ എന്തിനാണ്‌?
              ഒരു സ്‌ത്രീ സൗന്ദര്യം പ്രകടിപ്പിക്കേണ്ടത്‌ തന്റെ ഭര്‍ത്താവിന്റെ മുന്നിലാണ്‌. എത്രത്തോളം അവള്‍ക്ക്‌ ഭര്‍ത്താവിന്‌ വേണ്ടി ഭംഗിയാകാമോ അത്രത്തോളം അവള്‍ക്ക്‌ ഭംഗിയാകാം. തന്നോടൊപ്പം കഴിഞ്ഞ, തന്റെ സൗന്ദര്യം ആസ്വദിച്ചിരുന്ന ഭര്‍ത്താവ്‌ മരണപ്പെടുമ്പോള്‍ ഇഹ്‌ദാദിന്റെ ഭാഗമായി അതിന്റെ നേരെ എതിര്‌ നിയമമാക്കപ്പെട്ടതാണ്‌. 
ഭര്‍ത്താവല്ലാത്തവരുടെ മേല്‍ ഇഹ്‌ദാദ്‌ അനുവദനീയമാണോ?
               മകന്‍, പിതാവ്‌, സഹോദരന്‍ തുടങ്ങിയവര്‍ മരണപ്പെടുമ്പോഴും ഇഹ്‌ദാദ്‌ അനുവദനീയമാണ്‌. പക്ഷേ, മൂന്ന്‌ ദിവസത്തില്‍ കൂടാന്‍ പാടില്ല. നബി (സ്വ) തങ്ങള്‍ പറയുന്നു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരു സ്‌ത്രീക്ക്‌ തന്റെ ഭര്‍ത്താവല്ലാത്ത മറ്റൊരാളുടെ പേരില്‍ മൂന്ന്‌ ദിവസത്തേക്കാള്‍ കൂടുതല്‍ ഇഹ്‌ദാദ്‌ അനുവദനീയമല്ല. 
ഇത്‌ അല്‍പം കടന്ന നിയമമാണെന്ന്‌ ചിലരെങ്കിലും പറയുന്നു?
അല്ലാഹുവും റസൂലും പറഞ്ഞതിനെ നിസ്സാരവല്‍ക്കരിക്കുന്നത്‌ ദീനില്‍ നിന്നും പുറത്താകാന്‍ കാരണമാണ്‌. ഇസ്‌ലാം ഇത്‌ നിയമമാക്കുന്നതിന്‌ മുമ്പ്‌ ഒരു കൊല്ലമാണ്‌ ഈ ഇഹ്‌ദാദ്‌ നടന്ന്‌ വന്നിരുന്നത്‌ എന്ന്‌ പ്രത്യേകം ഓര്‍മ്മിക്കുക. 

ഇതു കൂടെ

more