Wednesday 3 October 2018

ഇപ്പോഴും ജീവിച്ചിരിക്കുന്ന നബിമാരുണ്ടോ?



മരണപ്പെട്ട ഔലിയാക്കള്‍ ഖബ്റില്‍ തന്നെ ഉണ്ടെന്ന് അറിയാന്‍ കഴിയുമോ?                      മരണപ്പെട്ട ഔലിയാക്കള്‍ ഖബ്റിനുള്ളില്‍ തന്നെ ഉണ്ടോ ഇല്ലേ എന്നറിയാന്‍ കഴിയും. മഹാനായ ഇമാം ശഅ്റാനി (റ) ക്ക് അല്ലാഹു ഈ കഴിവ് നല്‍കിയിരുന്നു. മഹാനവര്‍കള്‍ തന്‍റെ ലതാഇഫുല്‍ മിനനില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ഞാന്‍ ഒരു വലിയ്യിന്‍റെ ഖബ്ര്‍ സന്ദര്‍ശിക്കുമ്പോള്‍ ആ വലിയ്യിന്‍റെ സാന്നിദ്ധ്യം അവിടെയുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയാന്‍ സാധിക്കും എന്നത് അല്ലാഹു എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതാണ്. ഔലിയാക്കള്‍ ഖബ്റുകളില്‍ നിന്ന് പോവുകയും ഖബ്റുകളിലേക്ക് തിരിച്ച് വരികയും ചെയ്യും. എന്‍റെ ഗുരുവര്യര്‍ അലിയ്യുല്‍ ഖവാസ്സ് (റ) ന് ഈ രൂപത്തില്‍ അറിയാന്‍ കഴിയുമായിരുന്നു. ഔലിയാക്കളുടെ ഖബ്ര്‍ സന്ദര്‍ശിക്കാന്‍ കരുതി ഉറപ്പിച്ച ഒരു മനുഷ്യനെ കണ്ടാല്‍ ശൈഖവര്‍കള്‍ ഇപ്രകാരം പറയുമായിരുന്നു. നീ പെട്ടെന്ന് ചെന്ന് സന്ദര്‍ശിച്ച് കൊള്ളുക. കാരണം ആ വലിയ്യ് ഒരിടം വരെ പോകാന്‍ കരുതിയിട്ടുണ്ട്. ചിലപ്പോള്‍ എന്‍റെ ഗുരുവര്യര്‍ ഇപ്രകാരവും പറയാറുണ്ട്. നീ ഇന്ന് സിയാറത്തിന് പോകണ്ട. ഇന്നവിടെ അദ്ദേഹം ഇല്ല. ഇമാം ശഅ്റാനി (റ) പറയുന്നു: ഒരിക്കല്‍ ഞാന്‍ ഉമര്‍ ബ്നുല്‍ ഫാരിള്വി (റ) ന്‍റെ ഖബ്റിടം സന്ദര്‍ശിച്ചു. പക്ഷേ അദ്ദേഹത്തെ ഖബ്റില്‍ ഞാന്‍ എത്തിച്ചില്ല. അതിന് ശേഷം മഹാനവര്‍കള്‍ എന്‍റെയടുക്കല്‍ വന്ന് പറഞ്ഞു: ഞാന്‍ ഒരു ആവശ്യത്തിന് വേണ്ടി പോയതായിരുന്നു. മഹാനായ അലിയ്യുല്‍ ബദവി (റ) ഇപ്രകാരം പറയുമായിരുന്നു: നിങ്ങള്‍ ശൈഖ് അബുല്‍ അബ്ബാസില്‍ മുര്‍സി (റ) യെ ശനിയാഴ്ച സൂര്യന്‍ ഉദിക്കുന്നതിന് മുമ്പ് സന്ദര്‍ശിക്കുക. ആ സമയത്ത് അദ്ദേഹം ഖബ്റില്‍ സന്നിഹിതനായിരിക്കും. അലിയ്യുല്‍ ബദവി (റ) തുടരുന്നു: നിങ്ങള്‍ ശൈഖ് ഇബ്റാഹീം അഅ്റജ് (റ) നെ വെള്ളിയാഴ്ച രാവില്‍ സന്ദര്‍ശിക്കുക, യാഖൂത്തുല്‍ അര്‍ശ് (റ) നെ ചൊവ്വാഴ്ച ളുഹ്റിന് ശേഷം സന്ദര്‍ശിക്കുക. ഞാന്‍ മരണപ്പെട്ടാല്‍ ശനിയാഴ്ച സുബ്ഹിക്ക് ശേഷം നിങ്ങള്‍ സന്ദര്‍ശിക്കുക. ഇമാം ശഅ്റാനി (റ) തന്‍റെ ലത്വാഇഫില്‍ കുറിക്കുന്നു: അല്ലാഹു ഉള്‍ക്കാഴ്ച തുറന്ന് കൊടുത്തവര്‍ക്കേ ഇത് മനസ്സിലാകുകയുള്ളൂ. മറ്റുള്ളവര്‍ നിയ്യത്ത് പ്രകാരം സന്ദര്‍ശിക്കുക. അതിനുള്ള പ്രതിഫലം അല്ലാഹു നല്‍കുന്നതാണ്. ഒരു വലിയ്യിന്‍റെ ഖബ്ര്‍ സന്ദര്‍ശിക്കുന്നവരുടെ ആവശ്യങ്ങള്‍ ഏത് രൂപത്തിലാണ് നിറവേറ്റപ്പെടുന്നത്?              ശൈഖ് ഹസന്‍ (റ) തന്‍റെ മശാരിഖുല്‍ അന്‍വാര്‍ ഫീ ഫൗസി അഹ്ലില്‍ ഇഅ്തിബാര്‍ എന്ന ഗ്രന്ഥത്തില്‍ തന്‍റെ ചില മശാഇഖുമാരെ തൊട്ട് ഇമാം ശഅ്റാനി (റ) പറഞ്ഞതായി ഉദ്ധരിക്കുന്നത് കാണുക: ഒരു വലിയ്യിന്‍റെ ഖബ്ര്‍ സന്ദര്‍ശിക്കുന്നവരുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച് കൊടുക്കുന്നതിന് വേണ്ടി അല്ലാഹു ഒരു മലക്കിനെ ഏല്‍പ്പിക്കും. ചിലപ്പോള്‍ ആ വലിയ്യ് തന്നെ ആവശ്യങ്ങള്‍ വീട്ടിക്കൊടുക്കും. ഇതുപോലെ ശൈഖ് മുഹമ്മദ് അമീനുല്‍ കുര്‍ദി (റ) തന്‍റെ തന്‍വീറുല്‍ ഖുലൂബിലും പറഞ്ഞിട്ടുണ്ട്.ഇപ്പോഴും ജീവിച്ചിരിക്കുന്ന നബിമാരുണ്ടോ?               ഉണ്ട്. നാല് നബിമാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഈസാനബി (അ), ഇദ്രീസ് (അ), ഖിള്ര്‍ (അ), ഇല്‍യാസ് (അ) എന്നീ നാല് പേരാണ് അവര്‍. ഇബ്നു ശാഹീന്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: "ഈസാ നബി (അ) യും ഇദ്രീസ് നബി (അ) യും ആകാശത്തും ഇല്‍യാസ് നബി (അ) യും ഖിള്ര്‍ നബി (അ) യും ഭൂമിയിലും ജീവിക്കുന്നു". ഖിള്ര്‍ നബി (അ) കൂടുതലും സമുദ്രത്തിലും ഇല്‍യാസ് നബി (അ) കൂടുതലും കരയിലുമാണ് (അല്‍ഖൗലുദ്ദാല്ലു ഫീ ഹയാത്തില്‍ ഖള്ര്‍ 34). ഇതുപോലെ മഹാനായ ഇബ്നു ഹജര്‍ (റ) തങ്ങള്‍ തന്‍റെ ഫതാവല്‍ ഹദീസിയ്യയിലും പറഞ്ഞതായി കാണാം.ഒരു മുറബ്ബിയായ ശൈഖിന് തന്‍റെ മുരീദന്മാരെ ലൗഹുല്‍ മഹ്ഫൂളില്‍ നിന്നും അറിയാന്‍ കഴിയുമോ?                 ഒരു യഥാര്‍ത്ഥ മുറബ്ബിയായ ശൈഖിന് തന്‍റെ മുരീദന്മാരെ ലൗഹുല്‍ മഹ്ഫൂളില്‍ നിന്നും അറിയാന്‍ സാധിക്കും. മഹാനായ ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സാരി (റ) പറഞ്ഞത് നോക്കൂ. മഹത്തുക്കളായ സ്വൂഫികളില്‍ പെട്ട ഒരാള്‍ തന്‍റെ മുരീദന്മാരെ ലൗഹുല്‍ മഹ്ഫൂളില്‍ നിന്നും എനിക്കറിയാന്‍ കഴിയും എന്ന് പറയുന്നതായി കേട്ടാല്‍ നീ നിഷേധിക്കല്‍ സൂക്ഷിക്കണം. കാരണം അത് നിഷേധാര്‍ഹമായ കാര്യമല്ല. മഹാനായ സഹ്ല്‍ ബ്നു അബ്ദുല്ലാഹിത്തുസ്തരി (റ) പറയുമായിരുന്നു: (ഞാന്‍ നിങ്ങളുടെ നാഥനല്ലെയോ?) എന്ന് അല്ലാഹു ചോദിച്ച ആ ദിവസം മുതല്‍ക്ക് എന്‍റെ മുരീദന്മാരെ എനിക്കറിയാം. എന്‍റെ വലത് ഭാഗത്ത് നിന്നയാളെയും ഇടത് ഭാഗത്ത് നിന്നയാളെയും എനിക്കറിയാം. ആ ദിനം മുതല്‍ പിതാക്കന്മാരുടെ മുതുകിലായിരിക്കുന്ന എന്‍റെ മുരീദന്മാരെ എനിക്കറിയാം (തുഹ്ഫത്തുല്‍ അക്യാസ് ഫീ ഹുസ്നിള്ളന്നി ബിന്നാസ് 218). 

Friday 24 August 2018

അനന്തരാവകാശം




 അനന്തരാവകാശ നിയമങ്ങളെ കുറിച്ച് ഖുര്‍ആനിലും ഹദീസിലും പ്രതിപാദനമുണ്ടോ?
       തീര്‍ച്ചയായും ഖുര്‍ആന്‍ ശരീഫും തിരുനബി (സ്വ) യുടെ ഹദീസുകളും മറ്റും അനന്തരാവകാശ നിയമങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
അനന്തരാവകാശ നിയമങ്ങള്‍ പഠിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു ഹദീസ് വിശദീകരിക്കാമോ?
       ദീനീവിജ്ഞാനം ഭൂലോകത്ത് നിന്നും ഉയര്‍ത്തപ്പെടുകയും കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. രണ്ടാളുകള്‍ ഒരനന്തരവകാശ നിയമത്തില്‍ തര്‍ക്കിക്കുമ്പോള്‍ അവര്‍ക്കിടയില്‍ തീരുമാനം എടുക്കാന്‍ കെല്‍പ്പുള്ളവര്‍ ഉണ്ടാവുകയില്ല. 
          ഈ അറിവ് വിജ്ഞാനത്തിന്‍റെ പകുതിയാണെന്നും ഖിയാമം നാളാവുമ്പോള്‍ ആദ്യം ഉയര്‍ത്തപ്പെടുന്ന അറിവ് ഇതാണെന്നതും ശരിയാണോ?
ശരിയാണ്. ഇത് സംബന്ധമായി ഇബ്നുമാജ (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ശ്രദ്ധിക്കുക. "നിങ്ങള്‍ അനന്തരാവകാശ നിയമങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. കാരണം അത് വിജ്ഞാനത്തിന്‍റെ പകുതിയാണ്. വേഗത്തില്‍ മറന്നു പോവുന്നതും എന്‍റെ സമുദായത്തില്‍ നിന്നും ആദ്യം ഉയര്‍ത്തപ്പെടുകയും ചെയ്യുന്ന വിജ്ഞാനവുമാണത്".
     ചില കാര്യങ്ങളാല്‍ അനന്തരാവകാശം തടയപ്പെടുമെന്നത് ശരിയാണോ?ഏതാണവ?
ശരിയാണ്. അനന്തരാവകാശം തടയുന്ന കാര്യങ്ങള്‍ മൂന്നാണ്. 
1. അനന്തരാവകാശി പൂര്‍ണ്ണമോ ഭാഗികമോ ആയ അടിമയായിരിക്കുക.
2. കൊലപാതകം : ഒരാള്‍ തന്‍റെ പിതാവിനെ അല്ലെങ്കില്‍ മകനെ അല്ലെങ്കില്‍ ഭാര്യയെ വധിച്ചാല്‍ കൊല ചെയ്യപ്പെട്ടവന്‍റെ അനന്തര സ്വത്തില്‍ നിന്നും ഒന്നും തന്നെ ഘാതകന് ലഭിക്കുകയില്ല. 
3. മതം വ്യത്യസ്തമാകല്‍ : ഉദാഹരണത്തിന് ഒരാള്‍ മരണപ്പെട്ടപ്പോള്‍ അയാളുടെ മകന്‍ അമുസ്ലിമാണെങ്കില്‍ മകന് അനന്തരാവകാശം കിട്ടുകയില്ല. 
അനന്തരാവകാശികള്‍ ആരൊക്കെയാണ്?
15 പുരുഷന്മാരും 10 സത്രീകളുമാണ് അനന്തരാവകാശികളായി ഇസ്ലാം ഗണിച്ചിട്ടുള്ളത്.
പുരുഷന്മാര്‍ : 1.മകന്‍ 2. മകന്‍റെ മകന്‍ (മകന്‍റെ മകന്‍റെ മകന്‍.. ഇങ്ങനെ താഴോട്ട്)3. പിതാവ് 4. പിതാവിന്‍റെ പിതാവ് (പിതാവിന്‍റെ പിതാവിന്‍റെ പിതാവ്..ഇങ്ങനെ മേലോട്ട്) 5. ഒരേ മാതാവിനും പിതാവിനും പിറന്ന സഹോദരന്‍ 6. പിതാവ് മാത്രം ഒത്ത സഹോദരന്‍ 7. മാതാവ് മാത്രം ഒത്ത സഹോദരന്‍ 8. മാതാവും പിതാവും ഒത്ത സഹോദരന്‍റെ പുത്രന്‍ 9. പിതാവൊത്ത സഹോദരന്‍റെ മകന്‍ 10. മാതാവും പിതാവുമൊത്ത പിതൃവ്യന്‍ 11. പിതാവൊത്ത പിതൃവ്യന്‍ 12. മാതാപിതാവൊത്ത പിതൃവ്യന്‍റെ മകന്‍ 13. പിതാവൊത്ത പിതൃവ്യന്‍റെ മകന്‍ 14. ഭര്‍ത്താവ് 15. അടിമയെ മോചിപ്പിച്ചവന്‍
സ്ത്രീകള്‍: 1. മകള്‍ 2. മകന്‍റെ മകള്‍ (മകന്‍റെ മകന്‍റെ മകള്‍ ...ഈ നിലയില്‍ താഴോട്ട്)  3. മാതാവ് 4. മാതാവിന്‍റെ മാതാവ് (ഈ രൂപത്തില്‍ മേലോട്ട്) 5. പിതാവിന്‍റെ മാതാവ് (ഈ മാതാവിന്‍റെ മാതാവ്.. എന്നിങ്ങനെ മേലോട്ട്) 6. മാതാവും പിതാവും ഒന്നായ സഹോദരി 7. പിതാവ് മാത്രം ഒന്നായ സഹോദരി 8. മാതാവ് മാത്രം ഒത്ത സഹോദരി 9. ഭാര്യ 10. അടിമയെ മോചിപ്പിച്ചവള്‍ (ഇആനത്ത്).
          ഒരാള്‍ (ഭാര്യ) മരണപ്പെട്ടപ്പോള്‍ അനന്തരം കിട്ടാവുന്ന പുരുഷന്മാരും ജീവിച്ചിരിക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും അനന്തരാവകാശം ലഭിക്കുകയില്ലെന്നത് ശരിയാണോ?
ശരിയാണ്. ചിലര്‍ ഉണ്ടാകുമ്പോള്‍ മറ്റു ചിലര്‍ക്ക് അനന്തരം ഇല്ല (മകന്‍ ഉണ്ടായാല്‍ മകന്‍റെ മകന് കിട്ടുകയില്ല. പിതാവ് ഉണ്ടായാല്‍ പിതാവിന്‍റെ പിതാവിന് അനന്തരം ഇല്ല) അഥവാ മേല്‍പ്പറഞ്ഞ പുരുഷന്മാരില്‍ നിന്നും ആകെ മന്ന് പേര്‍ മാത്രമായിരിക്കും സ്വത്തിന് അവകാശി. 1. മകന്‍ 2. പിതാവ് 3. ഭര്‍ത്താവ് (ഇആനത്ത്).
ആരാലും തടയപ്പെടാത്ത സ്ത്രീകള്‍ ആരൊക്കെയാണ്?
മകള്‍, മകന്‍റെ മകള്‍, ഉമ്മ, ഭാര്യ, മാതാവും പിതാവുമൊത്ത സഹോദരി (ഇആനത്ത്).
അഥവാ പിതാവ്, മകന്‍, ഭര്‍ത്താവ് എന്നീ മൂന്ന് പുരുഷന്മാരുടെയും മാതാവ്, മകള്‍, ഭാര്യ എന്നീ മൂന്ന് സ്ത്രീകളുടെയും അനന്തരാവകാശം തടയപ്പെടുകയില്ല. 
അവകാശികളെ എത്രയായി തരം തിരിക്കാം?
രണ്ടായി തരം തിരിക്കാം. 1. ഫര്‍ള്വുകാര്‍ (അഥവാ എട്ടിലൊന്ന്, രണ്ടിലൊന്ന് എന്നിങ്ങനെ നിശ്ചിത ഓഹരിയുടെ അവകാശികള്‍)
2. അസ്വബക്കാര്‍ : അഥവാ നിശ്ചിത ഓഹരിക്കാരുടെ അവകാശങ്ങള്‍ കഴിഞ്ഞ് ബാക്കി മുഴുവന്‍ സ്വത്തോ നിശ്ചിത ഓഹരിക്കാരില്ലെങ്കില്‍ സ്വത്ത് മുഴുവനായിട്ടോ ലഭിക്കുന്നവര്‍. അഥവാ നിശ്ചിത ഓഹരി ഇല്ലാത്തവര്‍.
ഏതെല്ലാം ഓഹരികളാണ് ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളത്?
ആകെ സ്വത്തിന്‍റെ പകുതി, നാലിലൊന്ന്, എട്ടിലൊന്ന്, മൂന്നില്‍ രണ്ട്, മൂന്നിലൊന്ന്, ആറിലൊന്ന് (ഫത്ഹുല്‍ മുഈന്‍)
അനന്തരാവകാശം തടയപ്പെടല്‍ എത്ര തരത്തിലാണ്?
രണ്ട് തരത്തില്‍. 1. ഹജ്ബുല്‍ ഹിര്‍മാന്‍ (പൂര്‍ണ്ണമായും തടയപ്പെടല്‍). 2. ഹജ്ബുല്‍ നുഖ്സ്വാന്‍ അഥവാ ഭാഗികമായി തടയപ്പെടല്‍. 
മാതാവിന്‍റെ പിതാവ്, മകളുടെ സന്താനങ്ങള്‍ എന്നിങ്ങനെ അടുത്ത ബന്ധുക്കാര്‍ക്ക് ഓഹരി ഇല്ലേ?
ഇല്ല. ഇവര്‍ ദവുല്‍ അര്‍ഹാം (അടുത്ത ബന്ധുക്കള്‍) എന്നാണ് അറിയപ്പെടുന്നത്. അഥവാ നിശ്ചിത ഓഹരിക്കാരും അസ്വബക്കാരും അല്ലാത്ത അടുത്ത ബന്ധുക്കള്‍. ഒരാള്‍ മരണപ്പെട്ടപ്പോള്‍ ഓഹരിക്കാരോ അസ്വബക്കാരോ ഇല്ലെങ്കില്‍ അടുത്ത ബന്ധുക്കളായ ദവുല്‍ അര്‍ഹാമുണ്ടെങ്കില്‍ അനന്തരാവകാശം ഇല്ലെന്നാണ് ശാഫിഈ മദ്ഹബ്. ആ മുതല്‍ ബൈത്തുല്‍ മാലിലേക്ക് നീക്കം ചെയ്യണം. 
ദവുല്‍ അര്‍ഹാം എത്ര പേരാണ്?
11 പേരാണ്. 1.  മകളുടെ സന്താനങ്ങള്‍ 2. സഹോദരിയുടെ സന്താനങ്ങള്‍ 3. സഹോദരന്‍റെ മകള്‍ 4. പിതൃവ്യന്‍റെ പെണ്‍മക്കള്‍ 5. മരണപ്പെട്ട വ്യക്തിയുടെ പിതാവിന്‍റെ മാതാവൊത്ത സഹോദരന്‍ 6. മാതൃസഹോദരന്‍ 7. മാതൃസഹോദരി 8. പിതൃസഹോദരി 9. മാതാവിന്‍റെ പിതാവ് 10. മാതാവിന്‍റെ പിതാവിന്‍റെ മാതാവ് 11. ഉമ്മയൊത്ത സഹോദരന്‍റെ സന്താനങ്ങള്‍.
പരസ്പരം അനന്തരമെടുക്കുന്നവര്‍ ഒരു അപകടത്തില്‍ മരണപ്പട്ടാല്‍ എങ്ങനെയാണ് സ്വത്ത് ഓഹരി ചെയ്യേണ്ടത്?
പരസ്പരം അനന്തരം എടുക്കുന്ന വ്യക്തികള്‍ -ഉദാഹരണത്തിന് മകന്‍-പിതാവ്, ഭാര്യ-ഭര്‍ത്താവ് എന്നിങ്ങനെ - ഒരു അപകടത്തില്‍ കൂട്ടമരണം സംഭവിക്കുകയും ആര് ആദ്യം മരിച്ചു എന്നറിയാതെ വരികയും ചെയ്താല്‍ മരണപ്പെട്ടവര്‍ പരസ്പരം അനന്തരം എടുക്കുകയില്ല. അവരുടെ സ്വത്ത് ജീവിച്ചിരിക്കുന്ന അവകാശികള്‍ക്ക് ഉള്ളതാണ്. മരണം വ്യത്യസ്ത സമയങ്ങളിലാണെന്ന് ബോധ്യപ്പെടുകയും ആദ്യം മരിച്ചയാള്‍ ആരെന്ന് വ്യക്തമാകുകയും ചെയ്താല്‍ ആദ്യം മരിച്ചയാളുടെ അനന്തരസ്വത്തില്‍ രണ്ടാമത് മരണപ്പെട്ടയാള്‍ അവകാശിയാകും. രണ്ടാമത് മരിച്ചയാളുടെ അവകാശത്തിന് ആദ്യം മരണപ്പെട്ടയാള്‍ അര്‍ഹനാവുകയില്ല.
അലി (റ) ന്‍റെ മകള്‍ ഉമ്മുകുല്‍സുമും (റ) മകന്‍ സൈദും ഒരേ ദിവസമാണ് മരണപ്പെട്ടതെന്നും ആദ്യം മരണപ്പെട്ടത് ആരെന്ന് മനസ്സിലാക്കാത്തത് കൊണ്ട് മഹതിയുടെ സ്വത്തില്‍ മകനോ മകന്‍റെ സ്വത്തില്‍ മഹതിയോ അനന്തരാവകാശിയായില്ലെന്ന് ഹാകിം റിപ്പോര്‍ട്ട് ചെയ്ത സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. (അസ്നല്‍ മത്വാലിബ്)
പരസ്പരം അനന്തരം എടുക്കുന്നവര്‍ പിണങ്ങിക്കഴിഞ്ഞവരാണെങ്കില്‍ ഒരാള്‍ മരിച്ചാല്‍ അയാള്‍ സ്വത്തിന് അവകാശിയാകുമോ?
പിണക്കം അനന്തരത്തെ തടയുന്ന ഒന്നല്ല. 
ബിഗ്യയില്‍ പറയുന്ന ഒരു മസ്അല ശ്രദ്ധിക്കുക: ഒരാള്‍ ഒരു സ്ത്രീയെ വിവാഹം ചെയ്തു. ഇവളുടെ ശരീരം അവന് തയ്യാറാക്കി കൊടുത്തില്ല. അങ്ങനെ രണ്ടാലൊരാള്‍ മരണപ്പെട്ടാല്‍ ജീവിച്ചിരിക്കുന്നയാള്‍ അനന്തരം എടുക്കും (ബിഗ്യ 181).

ഇതു കൂടെ

more